വീണ്ടെടുത്ത മൊബൈൽ ഫോണുകൾ കൈമാറി

നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഉപഭോക്താക്കളുടെ പക്കൽനിന്ന് കാണാതായതും മോഷണം പോയതുമായ 62 മൊബൈൽ ഫോണുകൾ ജില്ല സൈബർ ൈക്രം വിഭാഗം കണ്ടെടുത്ത് എസ്.പി വി. ഭദ്രിനാരായണൻ ബന്ധപ്പെട്ടവർക്ക് കൈമാറി. എട്ട് ലക്ഷം രൂപയുടെ ഫോണുകളാണ് എസ്.ഐ മുഹമ്മദ് ഷംസീറിൻെറ നേതൃത്വത്തിലുള്ള സൈബർ വിഭാഗം വീണ്ടെടുത്തത്. രണ്ടര മാസത്തിനുള്ളിൽ 25 കഞ്ചാവ് കേസുകളിലായി 45 പേരെയും കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിലായി 25 പേരെയും അറസ്റ്റ് ചെയ്തതായും എസ്.പി അറിയിച്ചു. എട്ട് പേരെ ഗുണ്ടാനിയമപ്രകാരം ജയിലിൽ അടച്ചു. കൂടാതെ രാത്രികാല പേട്രാളിങ് ശകതമാക്കിയിട്ടുണ്ട്. കാർഷികബില്ലുകൾക്കെതിരെ പ്രതിഷേധം നാഗർകോവിൽ: പാർലെമൻറിൽ പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷകസംഘടനാ പ്രതിനിധികൾ പ്രതിഷേധസമരം നടത്തി. കന്യാകുമാരിജില്ലയിൽ നാഗർകോവിൽ, മാർത്താണ്ഡം, മഞ്ഞാല്മൂട് എന്നീ സ്ഥലങ്ങളിൽ കർഷകർ റോഡ് ഉപരോധിച്ചു. നാഗർകോവിൽ ഡെറിക് ജങ്ഷനിൽ നടന്ന ഉപരോധസമരത്തിന് തമിഴ്നാട് കർഷകസംഘടന ജില്ല സെക്രട്ടറി രവി നേതൃത്വം നൽകി. മാർത്താണ്ഡം ബസ് സ്റ്റാൻഡിനടുത്ത് നടന്ന സമരം കർഷകസംഘടന പ്രസിഡൻറ് സൈമൺ ശൈലസും മഞ്ഞാല്മൂട്ടിൽ ശശികുമാറും നേതൃത്വം നൽകി. റോഡ് ഉപരോധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.