കൊല്ലം: വാക്കേറ്റത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. സംഭവത്തിൽ ബന്ധുവായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കൊല്ലം പോളയത്തോട് നാഷനൽ നഗർ 10ൽ ഷാഫിയാണ് (60) മരിച്ചത്. അയൽവാസിയും ബന്ധുവുമായ ലൈല(46)ക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. കഴിഞ്ഞമാസം 25നാണ് സംഭവം. ഷാഫിയുടെ ഭാര്യയും ലൈലയും തമ്മിൽ വഴക്കുണ്ടായി. ഇത് ചോദിക്കാൻ ഷാഫിയുടെ മകൻ റഹീം ലൈലയുടെ വീട്ടിലെത്തി. ഇവർ തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ തടയാനെത്തിയ ഷാഫിയെ ൈലല വിറകുകഷണം ഉപയോഗിച്ച് എറിയുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. തലക്ക് മുറിവേറ്റ ഷാഫിയെ ജില്ല ആശുപത്രിയിലെത്തിച്ച് മുറിവിൽ മരുന്നുെവച്ചശേഷം വീട്ടിലേക്ക് വിട്ടു. രണ്ടുദിവസത്തിനുശേഷം അബോധാവസ്ഥയിലായ നിലയിൽ ജില്ല ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യആശുപത്രിയിലേക്കും മാറ്റി. ചികിത്സക്കിടെ കഴിഞ്ഞദിവസം മരിച്ചു. വിറകുകൊണ്ടുള്ള അടിയേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: ലൈല. മക്കൾ: റഹീം, റാഫി, അഷറഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.