തിരുവനന്തപുരം: 'കലശലായ ക്ഷീണമായിരുന്നു ലക്ഷണം, വർത്തമാനം പറഞ്ഞാൽ ശ്വാസംമുട്ടൽ, ഉറക്കം താളംതെറ്റി, ശുണ്ഠി കൂടി. ഇപ്പോൾ എല്ലാം സാധാരണനിലയായി. ഏത് ആൾക്കൂട്ടവും വ്യാപന സാധ്യത പലമടങ്ങ് ഉയർത്തുമെന്നത് അനുഭവം' -രോഗമുക്തി നേടിയ ശേഷം കോവിഡ് അനുഭവങ്ങളെ കുറിച്ച് മന്ത്രി തോമസ് െഎസക്കിന് പറയാനുള്ളത് ആത്മവിശ്വാസത്തോടെ രോഗാവസ്ഥയെ തരണം ചെയ്തതിനെ കുറിച്ചാണ്. രോഗം സ്ഥിരീകരിച്ച ദിവസം രാവിലെ മുതൽ 20 ഓളം പേരുമായി വിഡിയോ കോൺഫറൻസ് വഴി സംവദിച്ചിരുന്നു. സാധാരണ ഇത്തരം പ്രവർത്തനങ്ങൾ എത്ര മണിക്കൂർ നീണ്ടാലും ക്ഷീണം തോന്നാറില്ല. എന്നാൽ, ഇത്തവണ യോഗങ്ങൾക്കിടയിൽ കിടക്കണമെന്ന തോന്നൽ. വൈകുന്നേരമായപ്പോഴേക്കും ശ്വാസംമുട്ടലായി. പിന്നെ വൈകിപ്പിച്ചില്ല -ആൻറിജൻ ടെസ്റ്റിലേക്കെത്തിയ വഴികൾ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ. രാത്രിയും പിറ്റേന്ന് പകലുമായി സമ്പൂർണ പരിശോധന. ചികിത്സ തേടുന്നതിൽ കാലതാമസമുണ്ടാകാത്തതിനാൽ വൈറൽ ലോഡ് കുറവായിരുന്നു. ഉടൻ സ്റ്റിറോയിഡ് ആൻറി വൈറൽ ഫ്ലൂയിഡുകളും തുടങ്ങിയതുകൊണ്ട് ശ്വാസംമുട്ടൽ മൂർച്ഛിച്ചില്ല -അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.