തിരുവനന്തപുരം: പി.എസ്.സി തുടർന്നുവരുന്ന മാതൃഭാഷ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യെപ്പട്ട് ഐക്യമലയാള പ്രസ്ഥാനത്തിൻെറ നേതൃത്വത്തിൽ സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രക്ഷോഭത്തിന് തുടക്കമായി. എൽ.പി സ്കൂളധ്യാപകരെ നിയമിക്കാനുള്ള പി.എസ്.സി പരീക്ഷയിൽ മലയാളം ഒരു വിഷയമായി ഉൾക്കൊള്ളിക്കാത്ത നടപടി മാതൃഭാഷയുടെ തായ് വേരറുക്കുന്നതാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള ഭീമ ഹരജി അടൂർ ഗോപാലകൃഷ്ണൻ ആദ്യ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൺവീനർ ആർ. നന്ദകുമാർ, ഐക്യമലയാള പ്രസ്ഥാനം അധ്യക്ഷൻ സുബൈർ അരിക്കുളം, ആർ.പി. ശിവകുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.