തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പിടികൂടിയ മയക്കുമരുന്ന് കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനും പ്രതികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാനും പൊലീസ് നടപടി തുടങ്ങി. വിവിധ മേഖലകളിലെ പ്രമുഖർക്ക് മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായുള്ള ബന്ധവും പൊലീസ് നാര്‍ക്കോട്ടിക് സെല്‍ അന്വേഷിക്കാനാരംഭിച്ചു. 2015 മുതല്‍ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളാണ് തേടുന്നത്. സ്വന്തം ഉപയോഗത്തിന് ചെറിയ അളവില്‍ ലഹരി കൈവശംെവച്ച കേസുകള്‍ ഒഴികെയുള്ളവയുടെ നിലവിലെ അവസ്ഥയും പ്രതികളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്താനാണ് തീരുമാനം. മലയാള സിനിമ-സീരിയൽ വ്യവസായരംഗത്തെ മയക്കുമരുന്ന്, സ്വർണക്കടത്ത് മാഫിയകളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കന്നട സിനിമ താരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസിൽ മലയാളികൾ അറസ്റ്റിലായതിനെ തുടർന്നാണ് അന്വേഷണം. ലഹരി വിതരണ സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് എല്ലാ ജില്ലകളിലും പരിശോധന നടത്താൻ നാർക്കോട്ടിക് സെല്ലിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. പൊലീസ് ആസ്ഥാനത്തെ ഐ.ജി പി. വിജയനാണ് നാർക്കോട്ടിക്സ് വിഭാഗത്തിൻെറ ചുമതല. വിവരങ്ങൾ ശേഖരിക്കാൻ 17 പൊലീസ് ജില്ലകളിലെ നാർക്കോട്ടിക്സ് വിഭാഗം ഡിവൈ.എസ്.പിമാർക്ക് െഎ.ജി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.