തരൂരിന് മുരളീധരൻെറ പരിഹാസം; ഗുലാംനബിക്കും കൊട്ട് തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷസ്ഥാനവുമായി ബന്ധെപ്പട്ട കത്തിൽ ഒപ്പുവെച്ച ശശി തരൂരിന് കെ. മുരളീധരൻ എം.പിയുടെ പരിഹാസം. അദ്ദേഹം വിശ്വപൗരനും തങ്ങളെല്ലാം സാധാരണ പൗരന്മാരുമായതിനാൽ അച്ചടക്കനടപടി ആവശ്യപ്പെടുന്നിെല്ലന്ന് വാർത്തസമ്മേളനത്തിൽ മുരളി പരിഹസിച്ചു. കത്തിൽ ഒപ്പുവെച്ച പി.െജ. കുര്യൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിനെ ഞങ്ങൾ വിശ്വാസത്തിലെടുക്കുന്നു. കോൺഗ്രസിനെ നശിപ്പിക്കാൻ മോദി ശ്രമിക്കുന്ന ഇൗ ഘട്ടത്തിൽ പാർട്ടി നേതൃത്വത്തിന് പിന്തുണ നൽകുന്നതിനു പകരം മുതിർന്ന നേതാക്കൾ ഉൾപ്പെടെ കത്ത് നൽകിയത് അനവസരത്തിലാണ്. അവർ ശത്രുക്കൾക്ക് വടി നൽകാൻ പാടില്ലായിരുന്നു. കോൺഗ്രസ് പ്ലീനറി സമ്മേളനം ജനുവരിയിലോ ഫെബ്രുവരിയിലോ ചേരാൻ നേരത്തേതന്നെ ധാരണ ഉണ്ടായിരിെക്കയാണ് ചില നേതാക്കൾ അനാവശ്യമായി കത്ത് നൽകിയത്. അടുത്ത പ്ലീനറി സമ്മേളനത്തിൽ പാർട്ടി അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണം. ആ വികാരം അദ്ദേഹം ഉൾെക്കാള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുലാംനബി ആസാദ് വിവാദ പ്രസ്താവന തുടരുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ, എല്ലാ പാർട്ടിയിലും തലമുറമാറ്റം ഉണ്ടാകുമെന്നും തങ്ങളെല്ലാം അത് ഉൾക്കൊള്ളുന്നെന്നുമായിരുന്നു പ്രതികരണം. കുറച്ചുകാലം കഴിഞ്ഞ് തങ്ങൾക്കും മാറേണ്ടിവരും. അത് എല്ലാവരും ഉൾെക്കാള്ളണം. തങ്ങളുടെ രക്ഷിതാക്കൾ സ്വാതന്ത്ര്യത്തിനുശേഷം വിവാഹം കഴിച്ചവരായതിനാൽ സ്വാതന്ത്ര്യസമരത്തിനുമുമ്പ് തങ്ങൾക്കെങ്ങനെ ജനിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.