സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ കിയോസ്‌ക്കുകൾ

തിരുവനന്തപുരം: നഗരത്തിലെ 25 സ്ഥലങ്ങളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കുന്നതിന് നഗരസഭ സ്ഥാപിക്കുന്ന പദ്ധതി മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി നഗരസഭ മെയിൻ ഓഫിസിൽ സ്ഥാപിക്കുന്ന വാട്ടർ കിയോസ്കിൻെറ ശിലാസ്ഥാപനവും മേയർ നിർവഹിച്ചു. ആദ്യഘട്ടത്തിൽ വാട്ടർ കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നത് കൂടുതലും സർക്കാർ സ്ഥാപനങ്ങളിലാണ്. 25 സ്ഥലങ്ങളിൽ വാട്ടർ കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നത് 2.2 കോടി രൂപ ചെലവിലാണ്. സ്മാർട്ട് റോഡ് നടപ്പാക്കിയശേഷം ഈ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും. വാട്ടർ അതോറിറ്റിയാണ് കിയോസ്‌ക്കുകൾക്ക് ആവശ്യമായ വെള്ളം വിതരണം ചെയ്യുക. വാട്ടർ കിയോസ്‌കിൻെറ വെള്ള ടാങ്കിൻെറ സംഭരണശേഷി 500 ലിറ്ററാണ്. വാട്ടർ കിയോസ്ക്കുകളുടെ ശുചീകരണം എല്ലാ ദിവസവും നടത്തും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരാസൂത്രണകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പാളയം രാജൻ, കൗൺസിലർ എസ്. ജയലക്ഷ്മി, സ്മാർട്ട്സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.