തിരുവനന്തപുരം: ഓണക്കാലത്ത് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കാൻ നടപടി ആരംഭിച്ചു. വകുപ്പിലെ മുഴുവന്‍ അംഗബലവും ഉപയോഗിച്ചുള്ള ശക്തമായ എന്‍ഫോഴ്സ്മൻെറ് പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പാക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സ്പെഷല്‍ എന്‍ഫോഴ്സ്മൻെറ് ഡ്രൈവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് നടത്തിയ എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉൽപന്നങ്ങള്‍ ശേഖരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളും ഈ മേഖലയില്‍ സജീവമായ സ്ഥിരം കുറ്റവാളികളെയും നിരീക്ഷിക്കണം. വ്യാജമദ്യ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ള ജില്ലകളില്‍ കൂടുതല്‍ നിരീക്ഷണം നടത്തണം. ചെക്പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതിന് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സെപ്റ്റംബർ അഞ്ചുവരെ നീളുന്ന പ്രവർത്തനങ്ങളുടെ തയാറെടുപ്പുകൾ മന്ത്രിയുടെ സാന്നിധ്യത്തിൽ വിലയിരുത്തി. എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണൻ, അഡി. കമീഷണർ ഡി. രാജീവ്, വിജിലൻസ് ഓഫിസർ മുഹമ്മദ് ഷാഫി, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.