വെഞ്ഞാറമൂട്: . നൂറോളം പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് ആരോഗ്യവകുപ്പ്. പഞ്ചായത്തോഫിസ്, വില്ലേജോഫിസ്, അക്ഷയകേന്ദ്രം എന്നിവ അടയ്ക്കാന്‍ ആരോഗ്യ വകുപ്പിൻെറ നിര്‍ദേശം. പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍ കെണ്ടയ്മൻെറ് സോണുകളാക്കിയേക്കും. പേരുമല, ആട്ടുകാല്‍, തേമ്പാംമൂട്, കുറ്റിമൂട് വാർഡുകളാണ് കെണ്ടയ്മൻെറ് സോണുകളാക്കി പ്രഖ്യാപിക്കാന്‍ ആരോഗ്യ വകുപ്പ് ജില്ല ഭരണകൂടത്തോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 10ന് പ്രസിഡൻറ് ഭര്‍ത്താവിൻെറ ചികിത്സാര്‍ഥം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. അടുത്ത ദിവസം മടങ്ങിവന്നു. ഇതിനിടയില്‍ മെഡിക്കല്‍ കോളേജില്‍ നൽകിയിരുന്ന ഇരുവരുടെയും സ്രവങ്ങളുടെ പരിശോധനയിലാണ് കോവിഡ് പോസിറ്റിവാെണന്ന് കണ്ടെത്തിയത്. പഞ്ചായത്തോഫിസിനു പുറമെ വില്ലേജോഫിസ്, അക്ഷയ കേന്ദ്രം എന്നിവിടങ്ങളിലും പഞ്ചായത്ത്് പ്രസിഡൻറ് പോയിരുന്നു. ഇതിനാലാണ് പഞ്ചായത്തോഫിസിനു പുറമെ മറ്റ് രണ്ട് സ്ഥാപനങ്ങളും അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിർദേശിച്ചത്. കൂടാതെ, പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ നടന്ന പൊതു പരിപാടികളിലും പ്രസിഡൻറ് പങ്കെടുക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.