വിവാദങ്ങളെക്കുറിച്ച ചോദ്യങ്ങളിൽ വിയോജിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തൻെറ വൈകുന്നേരത്തെ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ രാഷ്ട്രീയവിവാദങ്ങളെക്കുറിച്ച ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ വിയോജിപ്പിൻെറ സ്വരവുമായി മുഖ്യമന്ത്രി. നാട്ടുകാർക്ക് കോവിഡും കാലവർഷക്കെടുതിയും സംബന്ധിച്ച വിവരങ്ങൾ അറിയാനാണ് താൽപര്യമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷനേതാവിൻെറ രാഷ്ട്രീയ ആക്ഷേപത്തെക്കുറിച്ച പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. വിവാദങ്ങൾ സംബന്ധിച്ച അഭിപ്രായപ്രകടനങ്ങൾ തുടരണമെന്ന് നാട്ടുകാർ ആഗ്രഹിക്കുന്നില്ല. ചിലർ വിവാദം ഉയർത്താൻ ചില അഭിപ്രായങ്ങൾ പറഞ്ഞു. അതിൽ താൻ രണ്ടുമൂന്ന് ദിവസമായി പ്രതികരിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത്തരം ചോദ്യവും പ്രതികരണവും വേണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.