ട്രഷറി തട്ടിപ്പ് കണ്ടെത്താൻ വൈകിയതും അന്വേഷിക്കും

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിൽനിന്ന് സംഭവം നടന്ന ദിവസം തന്നെ തട്ടിപ്പ് കണ്ടെത്താൻ കഴിയാത്തതിനെ കുറിച്ച് അന്വേഷണം നടത്തും. തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടൻറ് ബിജുലാലിനെ പിരിച്ചുവിടണമെന്നും ട്രഷറി ഡയറക്ടർ മന്ത്രി ഡോ. തോമസ് െഎസക്കിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ബിജുലാലിനെ പിരിച്ചുവിടാൻ തീരുമാനിച്ചത്. നടപടികൾ പൂർത്തിയാക്കി ഗവർണറുടെ അനുമതി തേടും. സസ്പെൻഷനിൽ നിർത്തി നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകില്ല. ജില്ലയിലെ െഎ.ടി.സെല്ലിൻെറ വീഴ്ചയും അന്വേഷിക്കും. വിരമിക്കുന്ന ആളുടെ യൂസർ െഎ.ഡിയും പാസ്വേഡും അന്നുതന്നെ മാറ്റേണ്ടതാണ്. അത് ഇത്രയും നാൾ നിലനിർത്താനിടയായ സാഹചര്യവും അന്വേഷിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.