തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും തമ്മിെല ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉച്ചക്കുശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്. കോൺഗ്രസും ബി.ജെ.പിയും ഇടത് സർക്കാറിനെ താഴെയിറക്കാൻ കൈകോർത്ത് പ്രവർത്തിച്ച അനുഭവം മുമ്പും ഉണ്ടായിട്ടുണ്ട്. 1991ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബി.ജെ.പി-ലീഗ് സഖ്യം ഉണ്ടാക്കിയത് ഉമ്മൻ ചാണ്ടി മറന്നുപോയോ?. വിമോചനസമരത്തിന് ജനസംഘം നേതാവ് വാജ്പേയിയുടെ പിന്തുണ ഉണ്ടായ കാര്യം എല്ലാവർക്കുമറിയാം. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ തോൽപിക്കാൻ യു.ഡി.എഫിന് കഴിയില്ലെന്ന തിരിച്ചറിവിൽനിന്നാണ് ജമാഅത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായും മുന്നണിയുണ്ടാക്കാൻ മുസ്ലിം ലീഗും കോൺഗ്രസും ഒരുങ്ങുന്നത്. സർക്കാറിനും എൽ.ഡി.എഫിനുമെതിരെ തുടർച്ചയായ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള കോൺഗ്രസ്-ബി.ജെ.പി തന്ത്രം ജനങ്ങൾ തിരിച്ചറിയുമെന്ന് പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.