കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രദേശത്ത് മത്സ്യവിൽപനക്കാരനും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചു. നിലമേൽ പഞ്ചായത്തിൽനിന്ന് വാഹനത്തിലെത്തിച്ചാണ് പറണ്ടക്കുഴി, തട്ടത്തുമല, ചെമ്പകശ്ശേരി വാർഡുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലൂടെ മത്സ്യവിൽപന നടത്തിയത്. മത്സ്യം വാങ്ങിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജൂലൈ അഞ്ചുമുതൽ 15 ദിവസം ഈ വാഹനത്തിൽനിന്ന് മത്സ്യം വാങ്ങിയിട്ടുള്ളവരാണ് വീട്ടിൽ നിരീഷണത്തിൽ കഴിയേണ്ടത്. വാഴോട്, ചെറാട്ടുകുഴി, പറണ്ടക്കുഴി, വട്ടപ്പച്ച, തട്ടത്തുമല, തട്ടത്തുമല ലക്ഷംവീട്, മറവകുഴി, കൈലാസംകുന്ന്, പെരുംകുന്നം എന്നീ സ്ഥലങ്ങളിലൂടെയാണ് മത്സ്യവിൽപന വാഹനം സ്ഥിരമായി കടന്നുപോകുന്നത്. പനി, ചുമ, തലവേദന ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തണമെന്ന് വാർഡ് അംഗങ്ങളായ ജി.എൽ. അജീഷ്, ജി. രതീഷ്, കെ.എസ്. ഷിബു എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.