അഞ്ചൽ: ഒരാഴ്ചയിലേറെയായി വഴിയിൽ ഉപേക്ഷിക്കപ്പെട്ട തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഇരുചക്രവാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വിളക്കുപാറ ഓസ്കാർ ജങ്ഷനിൽ ഓയിൽപാം എസ്റ്റേറ്റിൻെറ മെയിൻ ഗേറ്റിന് സമീപം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ തടസ്സമായ നിലയിലാണ് വാഹനം കിടന്നിരുന്നത്. 'മാധ്യമം' വാർത്തയെത്തുടർന്ന് കഴിഞ്ഞദിവസം ഉച്ചയോടെ ഏരൂർ പൊലീസ് പിക്-അപ് വാഹനവുമായെത്തിയാണ് ഇത് കയറ്റിക്കൊണ്ടുപോയത്. കോവിഡ് രോഗികളുടെയും പകർച്ചപ്പനി ബാധിതരുടെയും എണ്ണം കൂടുതലുള്ള പ്രദേശമാണിവിടം. തമിഴ്നാടുമായി അടുത്തുകിടക്കുന്ന പ്രദേശമായതിനാൽ രഹസ്യമായി വന്ന ആരെങ്കിലുമാണോ ഇരുചക്രവാഹനം ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞതെന്ന ആശങ്ക നാട്ടുകാരിലുണ്ട്. ഏരൂർ പൊലീസ് അന്വേഷണമാരംഭിച്ചു. ബൈക്ക് മോഷണം പോയി വെളിയം: വീടിനുമുന്നിലെ റോഡരികിൽ പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയി. വെളിയം കോളനിയിൽ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പൂയപ്പള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.