നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

കല്ലമ്പലം: കൊലപാതകം, വധശ്രമം, മോഷണം അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. ചെമ്മരുതി വലിയവിള എസ്.എസ്. നിവാസിൽ സതീഷ് സാവനെ കല്ലമ്പലം പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. കാറിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. തിരുവനന്തപുരം സിറ്റിയിൽ തമ്പാനൂർ, ഫോർട്ട്, നേമം, വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനുകളിലും ആലപ്പുഴയിലും ചെങ്ങന്നൂരിലും ചങ്ങനാശ്ശേരിയിലും ഇത്തരത്തിൽ അനവധി മാലമോഷണക്കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിൻെറ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ. ഫറോസ്, സബ് ഇൻസ്പെക്ടർ ഗംഗാപ്രസാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെക്ടർമാരായ ഫിറോസ് ഖാൻ, ബിജു എ.എച്ച്, എ.എസ്.ഐ മാരായ ബി.ദിലീപ്, ആർ. ബിജുകുമാർ, എസ്.സി.പി.ഒ. ഹരീന്ദ്രനാഥ്, സി.പി.ഒ മാരായ ഷാൻ, സുരാജ്‌ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചിത്രം: 1594472225395_0_IMG-20200710-WA0067.jpg കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്ത സതീഷ് സാവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.