പുനലൂർ നഗരസഭയിലെ കണ്ടെയ്മൻെറ് സോൺ പിൻവലിച്ചു .....must.... പുനലൂർ: വ്യാപാരിക്കും മകനും കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് കണ്ടെയ്ൻമൻെറ് സോൺ ആക്കിയ നഗരസഭയിലെ അഞ്ച് വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. കഴിഞ്ഞ 23 മുതൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ ബുധനാഴ്ച വൈകുന്നേരമാണ് പിൻവലിച്ചത്. വ്യാപാരിയുടെ 37 കാരനായ മകൻെറ കോവിഡ് പരിശോധനഫലവും നെഗറ്റിവായതോടെയാണ് പുതിയ തീരുമാനം. പുനലൂർ ടൗൺ, ചെമ്മന്തൂർ, മുസാവരി, ചാലക്കോട്, നെടുങ്കയം എന്നീ വാർഡുകളാണ് അടച്ചിരുന്നത്. വ്യാപാരിക്ക് കഴിഞ്ഞയാഴ്ച നെഗറ്റിവായിരുന്നു. നിയന്ത്രണം കടുപ്പിച്ചതോടെ ജനജീവിതം പൂർണമായും സ്തംഭനാവസ്ഥയിലായിരുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വാഹനങ്ങൾ പട്ടണത്തിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. അറസ്റ്റ് നടന്ന ദിവസം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 15 പൊലീസ് ഉദ്യോഗസ്ഥർ ക്വാറൻറീനിൽ പോയിരുന്നു. അവർ കഴിഞ്ഞദിവസമാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. വ്യാപാരിയുടെയും മകൻെറയും സമ്പർക്കപട്ടികയിലുള്ളവരുടെ പരിശോധനഫലം നെഗറ്റിവായതും ഭാഗ്യമായി. പുനലൂർ പട്ടണം കണ്ടെയ്ൻമൻെറ് സോണായതോടെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് നിർത്തിെവച്ചിരുന്ന സർവിസുകൾ മൂന്നുദിവസം മുമ്പാണ് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. ബുധനാഴ്ച 15 ബസുകൾ സർവിസ് നടത്തി. വ്യാഴാഴ്ചമുതൽ കോവിഡ് പ്രതിരോധചട്ടങ്ങൾ പാലിച്ച് കൂടുതൽ സർവിസ് പുനരാരംഭിക്കുമെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.