വാടാനപ്പള്ളി: ദേശീയപാത 17ല്‍ തളിക്കുളം പത്താംകല്ലില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വാടാനപ്പള്ളി ഗണേശമംഗലം ചിറയത്ത് ഡോ. ഗിരീഷിന്‍െറ മകള്‍ ലക്ഷ്മിപ്രിയ (11), ചിറയത്ത് ശങ്കരനാരായണന്‍െറ മകന്‍ കൃഷ്ണാനന്ദന്‍ (61), ചാവക്കാട് ഇരട്ടപുഴ കൂട്ടാലക്കല്‍ ഹരിദാസിന്‍െറ ഭാര്യ രാജി (43) എന്നിവരാണ് മരിച്ചത്. കൃഷ്ണാനന്ദന്‍െറ സഹോദരങ്ങളായ ഡോ. ഗിരീശന്‍ (54), പ്രദീപ് (52), ചാവക്കാട് കൂട്ടാലക്കല്‍ വേലുക്കുട്ടിയുടെ മകന്‍ ഹരിദാസ് (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വാടാനപ്പള്ളി -തൃപ്രയാര്‍ ആക്ട്സ് പ്രവര്‍ത്തകര്‍ തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.40നായിരുന്നു അപകടം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ. മുഹമ്മദ് റഷീദിന്‍െറ കാറാണ് കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. മൂന്നുപേരും തല്‍ക്ഷണം മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. വാടാനപ്പള്ളി പൊലീസും പാഞ്ഞത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.