ദോഹ: സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് വിദേശ മന്ത്രാലയം ഈടാക്കിയിരുന്ന നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. ഇതുവരെ സര്‍ട്ടിഫിക്കറ്റ് ഒന്നിന് 20 റിയാല്‍ ഈടാക്കിയിരുന്നത് ഇനി മുതല്‍ നൂറ് റിയാലായിരിക്കും നല്‍കേണ്ടി വരിക. മിനിമം നൂറ് റിയാലായി ഉയര്‍ത്തി കൊണ്ട് മന്ത്രാലയം ഉത്തരവിറക്കി.
വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള അറ്റസ്റ്റേഷനുകള്‍ക്ക് നൂറ് മുതല്‍ 5000 റിയാല്‍ വരെയാണ് മന്ത്രാലയം ഈടാക്കുക. വിദേശികള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടത് നിര്‍ബന്ധമായതിനാല്‍ ഈ വര്‍ധനവ് പുതുതായി തൊഴില്‍ തേടി വരുന്നപ്രവാസികളെ നേരിട്ട് ബാധിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.