മസ്കത്ത്: ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളില്‍ ഉണ്ടായ തകര്‍ച്ച ഗള്‍ഫ് ഓഹരി വിപണികളിലും പ്രതിഫലിച്ചു.
മസ്കത്ത് ഓഹരി വിപണി 0.6 ശതമാനം കുറഞ്ഞ് 32.74 പോയന്‍റിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വിദേശ ഇടപാടുകളുള്ള ബാങ്കിങ് ഓഹരികള്‍ക്കാണ് ഏറ്റവുമധികം തകര്‍ച്ചയുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വദേശി നിക്ഷേപകരാണ് വലിയ വാങ്ങലുകാരായത്.
അല്‍ ഫജര്‍ അല്‍ അലാമിയ കമ്പനിയുടെ ഏഴു ദശലക്ഷം ഓഹരികള്‍ സ്വദേശി നിക്ഷേപകര്‍ സ്വന്തമാക്കിയതാണ് ബുധനാഴ്ചയിലെ ഏറ്റവും വലിയ ഇടപാട്. 336.03 ശതമാനം വര്‍ധിച്ച് 9.39 ദശലക്ഷം റിയാലിന്‍െറ ഇടപാടുകളാണ് ബുധനാഴ്ച നടന്നത്. സ്ഥാപനങ്ങളുടെ വിപണി മൂല്യമാകട്ടെ 0.27 ശതമാനം കുറഞ്ഞ് 17.12 ശതകോടി റിയാലുമായി.
വ്യാപാരം ചെയ്ത 35 ഓഹരികളില്‍ അഞ്ച് എണ്ണത്തിന്‍െറ വില മാത്രമാണ് ഉയര്‍ന്നത്. കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ് ഇന്‍ഡസ്ട്രീസ്, ഒമാന്‍ ഫിഷറീസ്, ഒമാന്‍ സിമന്‍റ്, ഒമാന്‍ നാഷനല്‍ എന്‍ജിന്‍, അല്‍ ജസീറ സര്‍വിസസ് എന്നീ ഓഹരികളാണ് ബുധനാഴ്ച നേട്ടമുണ്ടാക്കിയത്.
തകാഫുല്‍ ഒമാന്‍ ഇന്‍ഷുറന്‍സ്, അല്‍ അന്‍വര്‍ സെറാമിക്സ്, ബാങ്ക് ദോഫാര്‍, അല്‍ മദീന ഇന്‍വെസ്റ്റ്മെന്‍റ്സ്, അല്‍ മദീന തകാഫുല്‍ എന്നീ ഓഹരികള്‍ നഷ്ടക്കണക്കില്‍ മുന്നിലത്തെി. ദുബൈ വിപണിയില്‍ 2.7 ശതമാനത്തിന്‍െറ ഇടിവാണ് ഉണ്ടായത്. ഇവിടെ വ്യാപാരം ചെയ്ത ഭൂരിപക്ഷം ഓഹരികളിലും ഇടിവുണ്ടായി. അബൂദബി വിപണി 1.7 ശതമാനമാണ് ഇടിഞ്ഞത്.
മൂന്നില്‍ രണ്ട് ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൗദി, ഖത്തര്‍ വിപണികളും നഷ്ടത്തില്‍തന്നെയാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.