കുവൈത്ത് സിറ്റി: രാജ്യത്ത് വിസക്കച്ചവടവും അതുവഴിയുള്ള മനുഷ്യക്കടത്തും പൂര്‍ണമായി ഇല്ലാതാക്കുന്നതിന്‍െറ ഭാഗമായി നിയമലംഘനങ്ങളിലേര്‍പ്പെടുന്ന തൊഴിലുടമകള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള തൊഴില്‍നിയമ ഭേദഗതിക്ക് പാര്‍ലമെന്‍റ് അംഗീകാരം. ശമ്പളം വൈകിപ്പിക്കുന്ന തൊഴിലുടമയില്‍നിന്ന് പിഴ ഈടാക്കുന്നതിനുള്ള ഭേദഗതിക്കും അനുമതിയായി.
പാര്‍ലമെന്‍റില്‍ കാര്യമായ ചര്‍ച്ച കൂടാതെ രണ്ടു വായനയും ഒറ്റയടിക്ക് അവസാനിപ്പിച്ച് എം.പിമാരുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഭേദഗതികള്‍ പാസായത്. പാര്‍ലമെന്‍റിന്‍െറ അംഗീകാരമായതോടെ അമീറിന്‍െറ അനുമതി ലഭിച്ചശേഷം ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍വരും. തൊഴില്‍ നിയമത്തിലെ 138, 140, 142, 146 വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിന് കഴിഞ്ഞയാഴ്ച പാര്‍ലമെന്‍റിന്‍െറ തൊഴില്‍-ആരോഗ്യ സമിതിയും ഫത്വ-ലെജിസ്ളേച്ചര്‍ സമിതിയും അംഗീകാരം നല്‍കിയിരുന്നു. രാജ്യത്തെ തൊഴില്‍ നിയമത്തിലെ പഴുതുകളുപയോഗിച്ച് വിസക്കച്ചവടവും മനുഷ്യക്കടത്തും വര്‍ധിക്കുന്നതായ പരാതികള്‍ ഏറിയതോടെയാണ് സര്‍ക്കാര്‍ ഭേദഗതിക്ക് നീക്കം തുടങ്ങിയത്. സ്വകാര്യ തൊഴില്‍ നിയമത്തിലെ 138ാം വകുപ്പ് ദേദഗതി ചെയ്തതാണ് ഇതില്‍ പ്രധാനം. രാജ്യത്തിന് പുറത്തുനിന്ന് കൊണ്ടുവരുകയോ അകത്തുനിന്ന് കണ്ടത്തെുകയോ ചെയ്യുന്ന വിദേശ തൊഴിലാളിക്ക് വിസയില്‍ കാണിച്ച ജോലി നല്‍കാതിരിക്കുന്ന തൊഴിലുടമയുടെ ശിക്ഷ വര്‍ധിപ്പിക്കുന്നതാണിത്.
നേരത്തേ ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ തടവും 1,000 മുതല്‍ 5,000 ദീനാര്‍ പിഴയുമുണ്ടായിരുന്നത് ഒരു തൊഴിലാളിക്ക് 2,000 മുതല്‍ 10,000 ദീനാര്‍ വരെ എന്ന തോതില്‍ വര്‍ധിപ്പിച്ചു. തടവുശിക്ഷയില്‍ മാറ്റമില്ല. സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ ജോലിക്ക് വെക്കുന്നവര്‍ക്കും ഇതേ ശിക്ഷ ബാധകമാണ്. ഈ ഭേദഗതി പ്രാബല്യത്തില്‍വരുന്നതോടെ ഇന്ത്യക്കാരടക്കമുള്ള ആയിരക്കണക്കിന് വിദേശികളെ നേരിട്ട് ബാധിക്കും. തൊഴില്‍ വിസകളിലത്തെിയും ഗാര്‍ഹിക വിസകളിലത്തെിയും പുറത്തുജോലിചെയ്യുന്ന ആയിരക്കണക്കിന് വിദേശികളുണ്ട് രാജ്യത്ത്. മലയാളികളടക്കം നിരവധിപേരാണ് ഇപ്രകാരം തൊഴിലുടമക്ക് കീഴിലല്ലാതെ ജോലിചെയ്തുവരുന്നത്. തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിശോധനാ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന തൊഴിലുടമക്ക് 500 മുതല്‍ 1,000 ദീനാര്‍ വരെ പിഴ ചുമത്തുന്നതാണ് 140ാം വകുപ്പ് ഭേദഗതി. 142ാം വകുപ്പ് ഭേദഗതിപ്രകാരം നിയമലംഘനത്തെ തുടര്‍ന്ന് മന്ത്രാലയ പരിശോധകര്‍ അടപ്പിക്കുന്ന സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്ന തൊഴിലുടമകള്‍ക്ക് ഒന്നുമുതല്‍ ആറുമാസം വരെ തടവും 500 മുതല്‍ 2,000 ദീനാര്‍ വരെ പിഴയുമടക്കേണ്ടിവരും. തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്ന് കോടതി കണ്ടത്തെുന്ന കേസുകളില്‍ വൈകിയ ഓരോ മാസത്തെയും ശമ്പളത്തിന്‍െറ ഒരു ശതമാനം വീതം പിഴയായി അടക്കാനും നിഷ്കര്‍ഷിക്കുന്നു. ഇതോടൊപ്പം, ഇത്തരം കേസുകളില്‍ തൊഴിലുടമയില്‍നിന്ന് നഷ്ടപരിഹാരം തേടുന്നതിനുള്ള തൊഴിലാളിയുടെ അവകാശം നിലനില്‍ക്കുമെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.