Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2019 8:45 PM GMT Updated On
date_range 27 Feb 2019 8:46 PM GMTവെയിൽ പെയ്യുന്ന പാടത്ത് പൊന്ന് വിളയിച്ച് വയോധികൻ
text_fieldsbookmark_border
വെയിൽ പെയ്യുന്ന പാടത്ത് പൊന്ന് വിളയിച്ച് 86–ാം വയസ്സിലും കരുണാകരൻ പുതിയ കൃഷിപാഠം രചിക്കുന ്നു. കടുത്ത വേനൽച്ചൂടിലും
പ്രായം മറന്ന് സ്വന്തം കൃഷിഭൂമിയിൽ മികച്ച വിളവെടുപ്പ് നടത്തി ശ്രദ്ധേയനാകുകയാണ് ആ ലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശിയായ
കരുണാകരൻ. സ്വന്തം കൃഷിഭൂമിയായ 75 സെൻ്റ് പാടത്ത് സ്വന്തമായി പണിയെടുത്ത ് പച്ചക്കറിയിൽ മികച്ച വിളവെടുപ്പ് നടത്തുകയാണ്
ഈ വയോവൃദ്ധൻ. ചീര, വെള്ളരി, ഇളവൻ, മത്തൻ, പയർ തുടങ്ങിയ പച്ചക്കറികളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. ചെറിയ സഹായത്തിന്
പണിക്കാരെ കൂട്ടിയാലും എല്ലായിടത്തും തെൻറ കൈകൾ എത്തിയാലേ കൃഷി നന്നാകൂ എന്നാണ് അദ്ദേഹത്തിെൻറ വിശ്വാസം. മണ്ണിൽ
പണിയെടുക്കാൻ മനസ്സുണ്ടെങ്കിൽ പിന്നെ ഒന്നിനെയും പേടിക്കാനില്ല. ആരുടെ മുന്നിലും കൈനീട്ടാതെ അന്തസ്സായി ജീവിക്കാം.
കരുണാകരൻ പറയുന്നു. അരനൂറ്റാണ്ടിലേറെയായി ഞാൻ കൃഷി തുടങ്ങിയിട്ട്. വർഷം മുഴുവനും കൃഷി. അതാണ് എെൻറ രീതി. പിന്നെ
സീസണിൽ കൂടുതൽ കൃഷി ചെയ്യുന്നു. സ്വന്തമായി കുറച്ചുപാടമുണ്ട്. അതിൽ കൃഷി ചെയ്യുക അതാണെെൻറ ആഗ്രഹം. ആരെയും
ആശ്രയിക്കാതെ അന്തസ്സോടെ ജീവിക്കാൻ പറ്റും. ദിവസവും നടത്തുന്ന വിളവെടുപ്പ് ഭാര്യ ലക്ഷ്മിക്കുട്ടി വീടുകൾ തോറും കൊണ്ടുനടന്ന്
വിൽക്കും. ഇപ്പോൾ ചീരയുടെ സീസണാണ്. സുലഭമായി ചീര കിട്ടുന്നുണ്ട്. ചിലവിനനുസരിച്ച് വരുമാനമില്ലെങ്കിലും മനസ്സിന്
സന്തോഷമുണ്ട്. ഈ കൃഷി കൊണ്ട് ഞാനും ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നു- ചുട്ടുപൊള്ളുന്ന വെയിലിൽ ചീരയ്ക്ക്
വെള്ളമൊഴിച്ചുകൊണ്ട് കരുണാകരൻ ഇത് പറയുമ്പോൾ ആ മുഖത്ത് ആത്മസംതൃപ്തിയുടെ ചിരി . ദിവസവും രാവിലെ മുതൽ വൈകിട്ട്
വരെ കരുണാകരൻ കൃഷിയിടത്തിൽ തന്നെയാണ്. പ്രായത്തിെൻറ ക്ഷീണം അശേഷമില്ല അൽപം പോലും വെയിൽ കൊള്ളാൻ
മടിക്കുന്ന പുതുതലമുറയ്ക്ക് ഒരു പുതിയ മാതൃകയാണ് കരുണാകെൻറ വേറിട്ട ജീവിതം.
പ്രായം മറന്ന് സ്വന്തം കൃഷിഭൂമിയിൽ മികച്ച വിളവെടുപ്പ് നടത്തി ശ്രദ്ധേയനാകുകയാണ് ആ ലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശിയായ
കരുണാകരൻ. സ്വന്തം കൃഷിഭൂമിയായ 75 സെൻ്റ് പാടത്ത് സ്വന്തമായി പണിയെടുത്ത ് പച്ചക്കറിയിൽ മികച്ച വിളവെടുപ്പ് നടത്തുകയാണ്
ഈ വയോവൃദ്ധൻ. ചീര, വെള്ളരി, ഇളവൻ, മത്തൻ, പയർ തുടങ്ങിയ പച്ചക്കറികളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. ചെറിയ സഹായത്തിന്
പണിക്കാരെ കൂട്ടിയാലും എല്ലായിടത്തും തെൻറ കൈകൾ എത്തിയാലേ കൃഷി നന്നാകൂ എന്നാണ് അദ്ദേഹത്തിെൻറ വിശ്വാസം. മണ്ണിൽ
പണിയെടുക്കാൻ മനസ്സുണ്ടെങ്കിൽ പിന്നെ ഒന്നിനെയും പേടിക്കാനില്ല. ആരുടെ മുന്നിലും കൈനീട്ടാതെ അന്തസ്സായി ജീവിക്കാം.
കരുണാകരൻ പറയുന്നു. അരനൂറ്റാണ്ടിലേറെയായി ഞാൻ കൃഷി തുടങ്ങിയിട്ട്. വർഷം മുഴുവനും കൃഷി. അതാണ് എെൻറ രീതി. പിന്നെ
സീസണിൽ കൂടുതൽ കൃഷി ചെയ്യുന്നു. സ്വന്തമായി കുറച്ചുപാടമുണ്ട്. അതിൽ കൃഷി ചെയ്യുക അതാണെെൻറ ആഗ്രഹം. ആരെയും
ആശ്രയിക്കാതെ അന്തസ്സോടെ ജീവിക്കാൻ പറ്റും. ദിവസവും നടത്തുന്ന വിളവെടുപ്പ് ഭാര്യ ലക്ഷ്മിക്കുട്ടി വീടുകൾ തോറും കൊണ്ടുനടന്ന്
വിൽക്കും. ഇപ്പോൾ ചീരയുടെ സീസണാണ്. സുലഭമായി ചീര കിട്ടുന്നുണ്ട്. ചിലവിനനുസരിച്ച് വരുമാനമില്ലെങ്കിലും മനസ്സിന്
സന്തോഷമുണ്ട്. ഈ കൃഷി കൊണ്ട് ഞാനും ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നു- ചുട്ടുപൊള്ളുന്ന വെയിലിൽ ചീരയ്ക്ക്
വെള്ളമൊഴിച്ചുകൊണ്ട് കരുണാകരൻ ഇത് പറയുമ്പോൾ ആ മുഖത്ത് ആത്മസംതൃപ്തിയുടെ ചിരി . ദിവസവും രാവിലെ മുതൽ വൈകിട്ട്
വരെ കരുണാകരൻ കൃഷിയിടത്തിൽ തന്നെയാണ്. പ്രായത്തിെൻറ ക്ഷീണം അശേഷമില്ല അൽപം പോലും വെയിൽ കൊള്ളാൻ
മടിക്കുന്ന പുതുതലമുറയ്ക്ക് ഒരു പുതിയ മാതൃകയാണ് കരുണാകെൻറ വേറിട്ട ജീവിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story