Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2019 1:44 PM GMT Updated On
date_range 10 Oct 2019 1:46 PM GMTകൃഷി ദൈവിക വേലയാക്കി സണ്ണി പാസ്റ്റർ
text_fieldsbookmark_border
സുവിശേഷ വേലക്കിടയിലും കൃഷിയെ അതിരറ്റ് സ്നേഹിക്കുന്നു സണ്ണി പാസ്റ്റർ. റബർ തൈകൾക്ക് ഇടവിളയായാണ്
പാസ്റ്ററുടെ സമ്മിശ്ര കൃഷി. വാഴ, പച്ചക്കറി, പഴവർഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങി ഏതിനവും ഒന്നരയേക്കർ കൃഷിയിടത്തിലുണ്ട്.
പത്തനംതിട്ടക്കു സമീപം കൊടുമൺ കിഴക്ക് കുളത്തിനാൽ കാഞ്ഞിപ്പുഴ ബെഥേൽ വീട്ടിൽ പാസ്റ്റർ. കെ.കെ. സണ്ണിയും കുടുംബവുമാണ് കൃഷിയിലൂടെ ജീവിത വരുമാനം കണ്ടെത്തുന്നത്. പ്രക്കാനത്ത് കുടുംബമായ കൊല്ലേൻ്റത്ത് വീട്ടിൽ ജനിച്ചു വളർന്ന സണ്ണി കുളത്തിനാലിൽ താമസമായിട്ട് ഏതാനും വർഷങ്ങളേ ആയുള്ളു. പ്ലാേൻറഷൻ കോർപറേഷൻ ചന്ദനപ്പള്ളി എസ്റ്റേറ്റ് അതിർത്തിയിലാണ് വീടും സ്ഥലവും. കാട്ടുപന്നികളും കുരങ്ങും ഒക്കെകൃഷിയിടങ്ങളിൽ നാശം വിതക്കുമ്പോൾ തെല്ലും ആത്മവിശ്വാസം കൈവിടാതെ കൃഷി തുടരുകയാണ് ഈ കുടുംബം.
രണ്ടു വർഷം പ്രായമായ 300 റബർ തൈകൾക്കിടയിൽ 36 വർഷമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സുവിശേഷ
വേല ചെയ്തിട്ടുള്ള പാസ്റ്ററിന് കൃഷിയും ദൈവികം തന്നെ. അതുകൊണ്ടാണ് പ്രതിബന്ധങ്ങൾ ഏറെയുണ്ടായിട്ടും നല്ലവിളവു ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പാസ്റ്ററുടെ ഭാര്യ പൊടിമോൾ, ഇളയ മകൻ ബ്ലസൻ എന്നിവരും കൃഷി പരിപാലനത്തിന് ഒപ്പമുണ്ട്.
കൂമ്പില്ലാകണ്ണൻ, പാളയം കോടൻ, ചെങ്കദളി, പൂവൻ, ഏത്തൻ ഇനങ്ങളിൽ 200 വാഴ, 100 മൂട് ചേന, ശീമചേമ്പ്, കണ്ണൻചേമ്പ്, പച്ചക്കറികളിൽ പയർ, വഴുതന, മത്തൻ, വെള്ളരി, കുമ്പളം, പച്ചമുളക്, കാന്താരി, ഇഞ്ചി, ഏലം, ജാതി, തെങ്ങ്,കുരുമുളക്, പാഷൻ ഫ്രൂട്ട്, ചാമ്പ, കുടംപുളി എന്നിവയാണ് പ്രധാനമായും ഇവിടെയുളളത്. ഒരു ഭാഗത്ത് ആദായം എടുക്കുമ്പോൾ മറു ഭാഗത്ത് കൃഷി ചെയ്യുന്ന രീതിയാണ് പാസ്റ്ററുടേത്. ഓമല്ലൂർ, തുമ്പമൺ, പ്രക്കാനം എന്നിവിടങ്ങളിലാണ് കാർഷിക വിളകൾ വിൽക്കുന്നത്. കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിെൻ്റ ലക്ഷ്യം.
പാസ്റ്ററുടെ സമ്മിശ്ര കൃഷി. വാഴ, പച്ചക്കറി, പഴവർഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങി ഏതിനവും ഒന്നരയേക്കർ കൃഷിയിടത്തിലുണ്ട്.
പത്തനംതിട്ടക്കു സമീപം കൊടുമൺ കിഴക്ക് കുളത്തിനാൽ കാഞ്ഞിപ്പുഴ ബെഥേൽ വീട്ടിൽ പാസ്റ്റർ. കെ.കെ. സണ്ണിയും കുടുംബവുമാണ് കൃഷിയിലൂടെ ജീവിത വരുമാനം കണ്ടെത്തുന്നത്. പ്രക്കാനത്ത് കുടുംബമായ കൊല്ലേൻ്റത്ത് വീട്ടിൽ ജനിച്ചു വളർന്ന സണ്ണി കുളത്തിനാലിൽ താമസമായിട്ട് ഏതാനും വർഷങ്ങളേ ആയുള്ളു. പ്ലാേൻറഷൻ കോർപറേഷൻ ചന്ദനപ്പള്ളി എസ്റ്റേറ്റ് അതിർത്തിയിലാണ് വീടും സ്ഥലവും. കാട്ടുപന്നികളും കുരങ്ങും ഒക്കെകൃഷിയിടങ്ങളിൽ നാശം വിതക്കുമ്പോൾ തെല്ലും ആത്മവിശ്വാസം കൈവിടാതെ കൃഷി തുടരുകയാണ് ഈ കുടുംബം.
രണ്ടു വർഷം പ്രായമായ 300 റബർ തൈകൾക്കിടയിൽ 36 വർഷമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സുവിശേഷ
വേല ചെയ്തിട്ടുള്ള പാസ്റ്ററിന് കൃഷിയും ദൈവികം തന്നെ. അതുകൊണ്ടാണ് പ്രതിബന്ധങ്ങൾ ഏറെയുണ്ടായിട്ടും നല്ലവിളവു ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പാസ്റ്ററുടെ ഭാര്യ പൊടിമോൾ, ഇളയ മകൻ ബ്ലസൻ എന്നിവരും കൃഷി പരിപാലനത്തിന് ഒപ്പമുണ്ട്.
കൂമ്പില്ലാകണ്ണൻ, പാളയം കോടൻ, ചെങ്കദളി, പൂവൻ, ഏത്തൻ ഇനങ്ങളിൽ 200 വാഴ, 100 മൂട് ചേന, ശീമചേമ്പ്, കണ്ണൻചേമ്പ്, പച്ചക്കറികളിൽ പയർ, വഴുതന, മത്തൻ, വെള്ളരി, കുമ്പളം, പച്ചമുളക്, കാന്താരി, ഇഞ്ചി, ഏലം, ജാതി, തെങ്ങ്,കുരുമുളക്, പാഷൻ ഫ്രൂട്ട്, ചാമ്പ, കുടംപുളി എന്നിവയാണ് പ്രധാനമായും ഇവിടെയുളളത്. ഒരു ഭാഗത്ത് ആദായം എടുക്കുമ്പോൾ മറു ഭാഗത്ത് കൃഷി ചെയ്യുന്ന രീതിയാണ് പാസ്റ്ററുടേത്. ഓമല്ലൂർ, തുമ്പമൺ, പ്രക്കാനം എന്നിവിടങ്ങളിലാണ് കാർഷിക വിളകൾ വിൽക്കുന്നത്. കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിെൻ്റ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story