Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2018 2:07 AM GMT Updated On
date_range 14 Oct 2018 2:07 AM GMTപ്രളയത്തെ അതിജീവിച്ച ചാറ്റിലാംപാടത്ത് വിളവെടുപ്പ്
text_fieldsbookmark_border
കൊടകര മേഖലയില്‍ പ്രളയത്തെ അതിജീവിച്ച ചാറ്റിലാംപാടത്ത് വിരിപ്പുകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പ്രതീക്ഷിച്ചത്ര വിളവ് ലഭിച്ചില്ലെങ്കിലും പ്രളയത്തില്‍ കൃഷി നഷ്ടപ്പെട്ടുപോകാത്തതിെൻറ ആശ്വാസത്തിലാണ് ഇവിടത്തെ കര്‍ഷകര്‍. കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് വിസ്തൃതമായ ചാറ്റിലാംപാടം.
പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന തോടിെൻറ ഇരുവശത്തുമായി വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തിെൻറ ഒരു പകുതി മറ്റത്തൂര്‍ കൃഷിഭവന് പരിധിയിലും മറുപകുതി കൊടകര കൃഷിഭവെൻറ പരിധിയിലുമാണ്. ജ്യോതി വിത്തുപയോഗിച്ചാണ് ഇത്തവണ ചാറ്റിലാംപാടത്തെ കര്‍ഷകര്‍ വിരിപ്പുകൃഷി ചെയ്തത്. പ്രളയസമയത്ത് പാടത്ത് വെള്ളക്കെട്ടുണ്ടാകാതിരുന്നതിനാല് കൃഷി നശിച്ചുപോയില്ല.
എന്നാല്‍, വിളഞ്ഞ് പാകമായ പാടശേഖരത്ത് കൊയ്ത്ത് നടത്തേണ്ട സമയത്ത് മഴ പെയ്തത് കര്‍ഷകര്‍ക്ക് പ്രഹരമായി. നെല്‍ക്കതിരുകള്‍ വെള്ളത്തില്‍ വീണുനശിക്കാനും വൈക്കോല്‍ നശിച്ചുപോകാനും മഴ കാരണമായി. വൈക്കോല്‍ ഏറെക്കുറെ പൂര്‍ണമായി നശിച്ചുപോയി. വൈക്കോല്‍ വിൽപനയിലൂടെ കിട്ടുന്ന തുകകൊണ്ട് കൊയ്ത്തിന് വേണ്ടിവരുന്ന ചെലവ് നേരിടാന്‍ കര്‍ഷകര്‍ക്ക് കഴിയുമായിരുന്നു. ഇത്തവണ മഴയില്‍ വൈക്കോല്‍ നശിച്ചത് കൃഷിച്ചെലവ് വര്‍ധിക്കാന്‍ ഇടയാക്കിയതായും കര്‍ഷകര്‍ പറയുന്നു. കൊയ്തെടുത്ത നെല്ല് കിലോഗ്രാമിന് 25 രൂപ 30 പൈസ നിരക്കിലാണ് സപ്ലൈകോ വഴി വിറ്റഴിക്കുന്നത്. കൊയ്ത്തുപൂര്ത്തിയാക്കി മുണ്ടകന്‍ വിളയിറക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.
പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന തോടിെൻറ ഇരുവശത്തുമായി വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തിെൻറ ഒരു പകുതി മറ്റത്തൂര്‍ കൃഷിഭവന് പരിധിയിലും മറുപകുതി കൊടകര കൃഷിഭവെൻറ പരിധിയിലുമാണ്. ജ്യോതി വിത്തുപയോഗിച്ചാണ് ഇത്തവണ ചാറ്റിലാംപാടത്തെ കര്‍ഷകര്‍ വിരിപ്പുകൃഷി ചെയ്തത്. പ്രളയസമയത്ത് പാടത്ത് വെള്ളക്കെട്ടുണ്ടാകാതിരുന്നതിനാല് കൃഷി നശിച്ചുപോയില്ല.
എന്നാല്‍, വിളഞ്ഞ് പാകമായ പാടശേഖരത്ത് കൊയ്ത്ത് നടത്തേണ്ട സമയത്ത് മഴ പെയ്തത് കര്‍ഷകര്‍ക്ക് പ്രഹരമായി. നെല്‍ക്കതിരുകള്‍ വെള്ളത്തില്‍ വീണുനശിക്കാനും വൈക്കോല്‍ നശിച്ചുപോകാനും മഴ കാരണമായി. വൈക്കോല്‍ ഏറെക്കുറെ പൂര്‍ണമായി നശിച്ചുപോയി. വൈക്കോല്‍ വിൽപനയിലൂടെ കിട്ടുന്ന തുകകൊണ്ട് കൊയ്ത്തിന് വേണ്ടിവരുന്ന ചെലവ് നേരിടാന്‍ കര്‍ഷകര്‍ക്ക് കഴിയുമായിരുന്നു. ഇത്തവണ മഴയില്‍ വൈക്കോല്‍ നശിച്ചത് കൃഷിച്ചെലവ് വര്‍ധിക്കാന്‍ ഇടയാക്കിയതായും കര്‍ഷകര്‍ പറയുന്നു. കൊയ്തെടുത്ത നെല്ല് കിലോഗ്രാമിന് 25 രൂപ 30 പൈസ നിരക്കിലാണ് സപ്ലൈകോ വഴി വിറ്റഴിക്കുന്നത്. കൊയ്ത്തുപൂര്ത്തിയാക്കി മുണ്ടകന്‍ വിളയിറക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story