Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightമത്സ്യകൃഷിയിൽ ...

മത്സ്യകൃഷിയിൽ വിജയഗാഥയുമായി കണ്ണൻ

text_fields
bookmark_border
മത്സ്യകൃഷിയിൽ  വിജയഗാഥയുമായി കണ്ണൻ
cancel
camera_alt????? ????????????

തിരിച്ചടികളിൽ തളരാതെയാണ് സംസ്ഥാനത്തെ വലിയ സ്വകാര്യ മത്സ്യ ഫാമുകളിലൊന്നിെൻറ ഉടമയായ കണ്ണൻ എന്ന കിരൺ  തെൻറ കൃഷിത്തട്ടിൽ വിജയം കൊയ്തത്.  25 ഏക്കറിലധികം കുളങ്ങളിലാണ് കണ്ണെൻറ മത്സ്യ വളർത്തൽ. ഏനാത്ത് കുളക്കടയിലെ ഇഷ്ടിക കളത്തിലെ 18 ഏക്കർ കുളത്തിലും പന്തളം കുരമ്പാലയിലെ നാലര ഏക്കർ പാറക്കുളത്തിലും തുമ്പമണ്ണിലെ നാല് ഏക്കർ പാറക്കുളത്തിലും കുടശ്ശനാട് വീടിനോടു ചേർന്ന ഒരേക്കർ കുളത്തിലുമാണ് കണ്ണെൻറ മത്സ്യകൃഷി. 
ആലപ്പുഴ ജില്ലയിലെ കുടശ്ശനാട് കല ഭവനിൽ പഞ്ചാബ്  അഗ്രോ ഇൻഡസ്ട്രീസ് ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥെൻറയും ചന്ദ്രികയുടെയും മകനായ കണ്ണൻ ഒമ്പതാം ക്ലാസിൽ കുടശ്ശനാട് എൻ.എസ്.എസ്.എച്ച്.എസ്.എസിൽ പഠിക്കുമ്പോൾ 14ാം വയസ്സിലാണ് വീടിനോടു ചേർന്ന് മത്സ്യകൃഷിയും പന്നി ഫാമും തുടങ്ങിയത്. കട്ല, രോഹു എന്നീ മത്സ്യങ്ങളെയാണ് വളർത്തിയത്. അത് കാര്യമായി വിജയിച്ചില്ല. 
50,000 രൂപ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് വായ്പയെടുത്തായിരുന്നു പദ്ധതി തുടങ്ങിയത്. പലിശയും കൂട്ടുപലിശയും എല്ലാമായപ്പോൾ കടം വീട്ടാനുള്ള പരിശ്രമമായി. പരാജയത്തിൽ പിൻവാങ്ങാൻ  കണ്ണൻ തയാറല്ലായിരുന്നു. ട്രാക്ടറും കൊയ്ത്തു യന്ത്രവും ഉപയോഗിച്ച് നിലം ഉഴുതും നെല്ല് കൊയ്തുമൊക്കെ പണം സമ്പാദിച്ചാണ് കടം വീട്ടിയത്. പിന്നീട് വീടിനോടു ചേർന്ന കുളത്തിൽ മത്സ്യകൃഷി പുനഃരാരംഭിച്ചു. 2012ൽ കുരമ്പാലയിൽ സർക്കാർ വക പാറക്കുളത്തിലും 2013ൽ തുമ്പമണിലും 2014ൽ കുളക്കടയിലും മത്സ്യ ഫാം തുടങ്ങി. 
ആന്ധ്രപ്രദേശിൽ നിന്നും സംസ്ഥാന ഫിഷറീസ് വകുപ്പിൽ നിന്നുമാണ് ഒന്നര മാസമായ മത്സ്യകുഞ്ഞുങ്ങളെ വാങ്ങുന്നത്. ഒരു വർഷം കഴിയുമ്പോൾ വിളവെടുക്കും. 50 സെൻറിൽ മത്സ്യകുഞ്ഞുങ്ങളുടെ നഴ്സറിക്കായി കണ്ണൻ ഒരുക്കം തുടങ്ങി. വലയും വള്ളവും ഉപയോഗിച്ചാണ് മത്സ്യബന്ധനം. 44 ജീവനക്കാർ വിവിധ ഫാമുകളിലും കടയിലുമായി ജോലി നോക്കുന്നു. ഇവരിൽ ഉത്തരേന്ത്യക്കാരും ഏഴ് മീൻപിടുത്തക്കാരുമുണ്ട്. കോയമ്പത്തൂർ, മധുരയിലെ കരിമേട്, പാലക്കാട് എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും മത്സ്യം മൊത്തമായി വിൽക്കുന്നത്. പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിന് സമീപം വി.കെ. ഫിഷറീസ് എന്ന പേരിൽ മത്സ്യം ചില്ലറ വിൽപന ശാലയും പ്രവർത്തിക്കുന്നു. വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തനം.  പ്രതിവർഷം രണ്ടു ലക്ഷം കിലോ മത്സ്യം കണ്ണെൻറ ഫാമുകളിൽ ഉൽപാദിപ്പിക്കുന്നുണ്ട്. പ്രതിമാസം മൂന്നു ലക്ഷം രൂപ ചെലവു വരുന്നതായി കണ്ണൻ പറഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂർ മുതൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് വരെ ഭക്ഷണശാലകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ബാക്കി വരുന്ന ഭക്ഷണവും അവശിഷ്ടങ്ങളും ശേഖരിച്ച് സംസ്കരിച്ച് മത്സ്യങ്ങൾക്കു തീറ്റയായി നൽകുന്നു. പന്തളം നഗരസഭയിലെ മാലിന്യങ്ങളും ഇത്തരത്തിൽ മത്സ്യങ്ങൾക്കു തീറ്റയായി നൽകാൻ ശേഖരിച്ചിരുന്നു. ശബരിമലയിലും പമ്പയിലും മണ്ഡല–മകര വിളക്കു കാലത്ത് ബാക്കിയാകുന്ന അവലും മലരും ശർക്കരയും അഞ്ചു വർഷമായി ട്രാക്ടറിലും ടോറസ് ലോറിയിലുമായി ശേഖരിച്ച് ഫാമുകളിൽ എത്തിച്ച മത്സ്യതീറ്റയാക്കാറുണ്ട്.അച്ഛനും അമ്മയും ഭാര്യ ആതിരയും കണ്ണെൻറ സംരംഭത്തിനു പൂർണ പിന്തുണയേകുന്നു. കണ്ണന് മൂന്നു മാസം പ്രായമായ ഒരു മകളുണ്ട്–അക്ഷര. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisheris kerala
News Summary - agriculture/fisheries/fish farm
Next Story