Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightമാഞ്ഞിട്ടില്ല,...

മാഞ്ഞിട്ടില്ല, വയലേലകളിലെ ആ പച്ചപ്പ്

text_fields
bookmark_border
മാഞ്ഞിട്ടില്ല, വയലേലകളിലെ ആ പച്ചപ്പ്
cancel

നാലേക്കറോളം വരുന്ന പച്ചപ്പു നിറഞ്ഞ പാടം. മുപ്പൂകൃഷിപ്പാടമാണ്. വയലരികില്‍ തന്നെയാണ് കൃഷിമന്ത്രി കെ.പി. മോഹനന്‍െറ വീട്.പാനൂരിലെ  പുത്തൂര്‍ ഗ്രാമം കൃഷിക്കാരുടെതാണ്. വിത്ത് വിതക്കാനും ഞാറുനടാനും പണിക്കാര്‍ക്കൊപ്പം അമ്മ ലീലാവതിയും വയലിലിറങ്ങുമായിരുന്നു. തലശ്ശേരി വയലളത്താണ് അമ്മ വീട്. അമ്മവീട്ടുകാര്‍ നല്ല കര്‍ഷകരാണ്.  കെ.പി. മോഹനനെ കൃഷിസ്നേഹിയാക്കിയത് അമ്മയാണ്. മുന്‍മന്ത്രിയായ പിതാവ് പി.ആര്‍.കുറുപ്പ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ കൃഷിയില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടിയിരുന്നില്ല.
തറവാടിനോട് ചേര്‍ന്ന ആലയില്‍  നിറയെ പശുക്കളുണ്ടായിരുന്നു.  ആല  വീടുപോലെ വൃത്തിയാക്കി സൂക്ഷിക്കണമെന്നത് അമ്മയുടെ നിര്‍ബന്ധങ്ങളിലൊന്നായിരുന്നു. അതിനാല്‍ എന്നും രാവിലെ തൊഴുത്ത് വൃത്തിയാക്കി പശുക്കളെ അഴിച്ചുകെട്ടാനുള്ള ചുമതല  മോഹനന് നല്‍കി. പശുവിനെ കറക്കുന്നത് അമ്മ തന്നെയായിരുന്നു. കറന്നയുടന്‍  ചൂടോടെ ആ പാല്‍ മോഹനനെ കുടിപ്പിക്കും. അതിന്‍െറ മധുരം ഇന്നും നാവിലുണ്ട്. പാനൂരിലെ വീട്ടില്‍ ഇന്നും മൂന്ന്  പശുക്കളുണ്ട്. ഒഴിവു നേരങ്ങളില്‍ വാഴക്ക് തടമെടുക്കാനും പാടത്തിറങ്ങാനും മോഹനനുണ്ടാകും. അമ്മ ചെറുപ്പത്തില്‍ പഠിപ്പിച്ച ശീലം ഇന്നും തുടരുന്നു. വീട്ടിലത്തെിയാല്‍ കൈലിമുണ്ടും കൈയില്ലാത്ത ബനിയനും  തോര്‍ത്തും കൈക്കോട്ടുമായി ഇറങ്ങും. പറമ്പില്‍ കവുങ്ങ്, തെങ്ങ്, കുരുമുളക്  എന്നിവയൊക്കെയുണ്ട്. എല്ലാറ്റിനും നിര്‍ദേശം നല്‍കി നിയന്ത്രിക്കുന്നത് കൃഷിമന്ത്രി തന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story