Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീടും മണ്ണും...

വീടും മണ്ണും നഷ്ടപ്പെട്ട് ആറരക്കോടി ജനത

text_fields
bookmark_border
വീടും മണ്ണും നഷ്ടപ്പെട്ട് ആറരക്കോടി ജനത
cancel

യുനൈറ്റഡ് നേഷൻസ്:  യുദ്ധവും ആഭ്യന്തര സംഘർഷവും ചേർന്ന് ഒരു വർഷംകൊണ്ട് മാത്രം സ്വന്തംമണ്ണിൽനിന്ന് പറിച്ചെറിഞ്ഞത് 6.5 കോടി ജനതയെയെന്ന് യുനൈറ്റഡ് നേഷൻസ്. അഭയാർഥികളുടെ എണ്ണത്തിൽ പോയവർഷം റെക്കോഡിട്ടു. 4.03 കോടി പേരാണ് ആഭ്യന്തരമായി സ്വന്തം വീടുകളിൽനിന്നും ദേശങ്ങളിൽനിന്നും പുറന്തള്ളപ്പെട്ടതെങ്കിൽ 2.8 കോടി പേരാണ്  അഭയംതേടി പുറത്തേക്കിറങ്ങിയത്. 

2015െൻറ അവസാനത്തിലെ 3,00,000ത്തിൽനിന്നാണ് 2.8 കോടിയിലേക്ക് പുറം അഭയാർഥികളുടെ എണ്ണം കുതിച്ചുയർന്നതെന്ന് യുനൈറ്റഡ് നേഷൻസ് ഹൈകമീഷണർ ഫോർ റെഫ്യൂജീസ് (യു.എൻ.എച്ച്.സി.ആർ) അറിയിച്ചു. ലോക അഭയാർഥിദിനത്തോടനുബന്ധിച്ചാണ് ഇൗ വിവരങ്ങൾ പുറത്തുവിട്ടത്. 

കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന റെക്കോഡ് കണക്കാണിതെന്നും അവർ പറയുന്നു. ഇവർക്കുവേണ്ടി മുെമ്പന്നെത്തേക്കാളും ഉച്ചത്തിൽ ശബ്ദിേക്കണ്ട സമയമാണിതെന്നും ഇൗ പ്രതിസന്ധിക്ക് പരിഹാരം കാണാനും തടയിടാനും െഎക്യം ആവശ്യമുണ്ടെന്നും യു.എൻ പറഞ്ഞു. 
ഒാരോ മൂന്നു സെക്കൻഡിലും ഒാരോരുത്തർ വീതം അഭയാർഥികൾ ആക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  2016ൽ രജിസ്റ്റർ ചെയ്ത അഭയാർഥികളിൽ പകുതിയും കുട്ടികളായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ സിറിയയിൽനിന്നുമാണ്. 2016ൽ മാത്രം 1.2 കോടി  ആളുകളാണ് സിറിയയിൽനിന്നു മാത്രം അഭയാർഥികളായത്. ആറു വർഷം പിന്നിട്ട സംഘർഷത്തിൽ 6.3 കോടി പേർ രാജ്യത്തിനകത്തുമാത്രം ചിതറിത്തെറിക്കപ്പെട്ടു. അഥവാ മൂന്നിൽ രണ്ടു പേരും ഭവനരഹിതരായി. ദക്ഷിണ സുഡാനാണ് അഭയാർഥികളുടെ എണ്ണത്തിൽ മുന്നിലുള്ള മറ്റൊരു രാജ്യം.  

അഫ്ഗാനിസ്താൻ, ഇറാഖ്, ഫലസ്തീൻ, പാകിസ്താൻ, ലബനാൻ, ഇറാൻ, യുഗാണ്ട, ഇത്യോപ്യ എന്നീ നാടുകളും സ്വന്തം മണ്ണിൽ അഭയമറ്റവരുടെ വേദനകളിലൂടെ കടന്നുപോവുകയാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refugeesRefugee day
News Summary - World Refugee Day: 6 crore people lost home
Next Story