ചില്ലുകൊട്ടാരവും ഒരായിരം ചെടികളും
text_fieldsലണ്ടൻ: ഒറ്റനോട്ടത്തിൽ ഭീമൻ ചില്ലു കൊട്ടാരമെന്ന് തോന്നും. മൂന്ന് ജംബോ ജെറ്റുകളെ കൊള്ളാൻ ശേഷിയുണ്ട്. ഒരറ്റത്തുനിന്ന് നോക്കിയാൽ മറ്റേയറ്റം കാണാൻ അൽപം പ്രയാസപ്പെടും. ലണ്ടനിലെ ‘ടെംപറേറ്റ് ഹൗസി’ന് വിശേഷണങ്ങൾ ഏറെയാണ്. ആയിരക്കണക്കിന് സസ്യജാലങ്ങളുടെ വാസസ്ഥാനമാണ് ഇൗ ഗ്ലാസ് ഭീമൻ. അത്യപൂർവമായതും ഭൂമിയിൽനിന്ന് അപ്രത്യക്ഷമാവുന്നതുമടക്കം നിരവധി സസ്യജാലങ്ങളുണ്ടിവിടെ.
കാലപ്പഴക്കമായിരുന്നു ടെംപറേറ്റ് ഹൗസിെൻറ വലിയ ഭീഷണി. പെയിൻറിളകിയും ഭിത്തികൾ തുരുെമ്പടുത്തും മാറാല നിറഞ്ഞും ആ സസ്യവീട് നാശത്തിെൻറ വക്കിലെത്തി. അതിനാൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി 2013ൽ ടെംപറേറ്റ് ഹൗസ് താൽക്കാലികമായി അടച്ചു. നവീകരണപ്രവൃത്തി ഏറെ ശ്രമകരമായ ഒന്നായിരുന്നു. 2012 മുതൽ ചെടികൾ മാറ്റാൻ ആരംഭിച്ചു. 2014ൽ ആ പണി പൂർത്തിയാക്കി.
പിന്നീട് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. മാറ്റിവെക്കുകയോ കേടുപാട് തീർക്കുകയോ ചെയ്തത് 69,000 വസ്തുക്കളാണ്. 15,000 ഗ്ലാസുകളാണ് പുതിയതായി സ്ഥാപിച്ചത്. ഒമ്പതുമാസംകൊണ്ടാണ് അതെല്ലാം പൂർത്തിയാക്കിയത്. ചെടികൾ വീണ്ടും നട്ടുപിടിപ്പിക്കാനായി 1300 മീറ്റർ ക്യൂബ് മണ്ണാണ് വേണ്ടി വന്നത്. അതൊരു വലിയ ശ്രമമായിരുന്നെന്ന് ടെംപറേറ്റ് ഹൗസിെൻറ സൂപ്പർവൈസർ സ്കോട്ട് ടെയ്ലർ പറയുന്നു.
ഭൗമഘടന പ്രകാരമാണ് ഗ്ലാസ് ഹൗസിെൻറ അകം. ആഫ്രിക്ക, അമേരിക്ക, ആസ്ട്രേലിയ, ഹിമാലയം, ഏഷ്യ എന്നിവിടങ്ങളിലെ സസ്യങ്ങളെ പ്രത്യേകം തരംതിരിച്ച് ഉൾക്കൊള്ളിച്ചിരിക്കുന്നു. ചില്ലറ പെയിൻറിങ് അടക്കമുള്ള അവസാനഘട്ട മിനുക്കുപണികളിലാണ് ജീവനക്കാർ. മേയിലാണ് ഗ്ലാസ് ഹൗസ് സന്ദർശകർക്ക് തുറന്നുകൊടുക്കുക. 1860ൽ നിർമിച്ച് 1863ലാണ് ആദ്യമായി സന്ദർശകർക്ക് തുറന്നു കൊടുത്തത്. ഗ്ലാസ് ഹൗസിന് 100 വർഷ കാലാവധിയുണ്ടെന്നാണ് വിദഗ്ധരുെട വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.