ഗ്രെൻഫൽ ടവർ തീപിടിത്തത്തിന് കാരണം ഫ്രീസർ തകരാർ
text_fieldsലണ്ടൻ: 79 പേരുടെ മരണത്തിനുകാരണമായ ഗ്രെൻഫൽ ടവർ തീപിടിത്തത്തിന് കാരണം തകരാറിലായ ഫ്രിഡ്ജ് ഫ്രീസറെന്ന് പൊലീസ്. കെട്ടിടത്തിന് പുറത്തെ ക്ലാഡിങ് കൂടുതൽ നിലകളിലേക്ക് തീപടരാൻ സഹായകമായെന്നും അന്വേഷണത്തിൽ കണ്ടെത്തി. വേൾപൂൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹോട്ട്പോയൻറ് എന്ന ബ്രാൻഡിൽ വരുന്ന ഫ്രിഡ്ജ് ആണ് അപകടത്തിന് കാരണമായത്. ഫ്രിഡ്ജ് പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടു. 250 പേരടങ്ങുന്ന പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു.
കുറ്റക്കാരെന്ന് കണ്ടാൽ നരഹത്യ ഉൾപ്പെടെയുള്ള കേസുകൾ ചുമത്തുമെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ സന്നദ്ധമാണെന്ന് വേൾപൂൾ സർക്കാറിനെ അറിയിച്ചു. വാർത്തയെതുടർന്ന് ഇന്ത്യയിലുൾപ്പെടെ വേൾപൂൾ ഒാഹരി മൂല്യത്തിൽ വലിയ ഇടിവുണ്ടായി. ജൂൺ 14നാണ് 24 നിലകളിലായി 127 ഫ്ലാറ്റുകളുണ്ടായിരുന്ന ഗ്രെൻഫൽ ടവറിൽ തീപിടിച്ചത്. സംഭവത്തിൽ സമഗ്രമായ അന്വേഷണഫലം ഇൗ വർഷാവസാനം മാത്രമേ വരൂ എന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.