Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആഗോള ലിംഗവിവേചന...

ആഗോള ലിംഗവിവേചന റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് 87ാം സ്ഥാനം

text_fields
bookmark_border
ആഗോള ലിംഗവിവേചന റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് 87ാം സ്ഥാനം
cancel

ലണ്ടന്‍: ലോക സാമ്പത്തിക ഫോറത്തിന്‍െറ ആഗോള ലിംഗവിവേചന റിപ്പോര്‍ട്ടില്‍ 87ാമതത്തെി ഇന്ത്യ നില മെച്ചപ്പെടുത്തി. 2007 മുതല്‍ പട്ടികയില്‍100ല്‍ താഴെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് ഇന്ത്യ. പട്ടികയില്‍ ഏറ്റവും കൂടുതല്‍ ലിംഗവിവേചനം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായി പാകിസ്താന്‍ 143ാം സ്ഥാനത്താണ്.  ആകെ 144 രാജ്യങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്. ജീവിതത്തിന്‍െറ വിവിധ തലങ്ങളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവേചനങ്ങളെക്കുറിച്ചാണ് പഠനം നടത്തുന്നത്. സാമ്പത്തികം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം,  രാഷ്ട്രീയം എന്നീ മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചാണ് പഠനം. സമീപകാലത്ത് രാഷ്ട്രീയം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിച്ച് ഇന്ത്യ മുന്നേറിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ നിക്ഷേപങ്ങള്‍ വകയിരുത്തുന്നുണ്ടെങ്കിലും അവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇന്ത്യയില്‍ പ്രതിവര്‍ഷം സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് 50 ദിവസം അധികം ജോലിചെയ്യുന്നുണ്ട്. ലോകത്ത്  ശരാശരി 39ലേറെ  ദിവസം പുരുഷനെക്കാള്‍ കൂടുതല്‍ പണിയെടുക്കുന്നതും സ്ത്രീകള്‍തന്നെ. ആഗോളവ്യാപകമായി പ്രതിദിനം 50 മിനിറ്റ് അധികം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ജോലിചെയ്യുന്നു.   ആറു രാജ്യങ്ങളില്‍മാത്രമാണ് സ്ത്രീകളെക്കാള്‍ ഏറെ സമയം പുരുഷന്മാര്‍ പണിയെടുക്കുന്നത്. തൊഴില്‍ കൂടുതലാണെങ്കിലും സ്ത്രീകളെ അപേക്ഷിച്ച്  മികച്ച വേതനം ലഭിക്കുന്നത് പുരുഷന്മാര്‍ക്കാണ്.  കൂടാതെ വീട്ടുജോലി, കുട്ടികളുടെ സംരക്ഷണം, വൃദ്ധജനങ്ങളുടെ പരിപാലനം തുടങ്ങിയ വേതനമില്ലാ തൊഴിലുകളും സ്ത്രീകള്‍ക്ക് ചെയ്യേണ്ടിവരുന്നു.

ഈ വേതനമില്ലാ തൊഴിലുകള്‍ക്കായി ചെലവഴിക്കുന്ന സമയം കൂടി കണക്കിലെടുത്താല്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് വര്‍ഷത്തില്‍ 30 ദിവസം അധികം പണിയെടുക്കുന്നു. ഇന്ത്യ, പോര്‍ച്ചുഗല്‍, എസ്തോണിയ തുടങ്ങിയ രാജ്യങ്ങളില്‍ ഒരു വര്‍ഷം 50 ദിവസം കൂടുതല്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ പണിയെടുക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gender studies
News Summary - gender study,
Next Story