Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇനിയില്ല,...

ഇനിയില്ല, എവറസ്റ്റിലെ ആ ഹിലാരി സ്റ്റെപ്

text_fields
bookmark_border
ഇനിയില്ല, എവറസ്റ്റിലെ ആ ഹിലാരി സ്റ്റെപ്
cancel

ലണ്ടൻ:  വർഷങ്ങളുടെ ചരിത്രം പേറിയിരുന്ന എവറസ്റ്റിലെ ഹിലാരി സ്റ്റെപ് ഇനി ഒാർമ. ആദ്യമായി എവറസ്റ്റിെൻറ ഉച്ചിയിൽ കാൽപതിച്ച സർ ഡെസ്മണ്ട് ഹിലാരിയുടെ പേരിലുള്ള പടവുകൾ ആണ് പൊടുന്നനെ തകർന്നടിഞ്ഞത്.  എവറസ്റ്റിെൻറ തെക്കുകിഴക്കൻ ശിഖരത്തിൽ സ്ഥിതിചെയ്തിരുന്ന 12 മീറ്റർ കുത്തനെയുള്ള പാറക്കൂട്ടങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ആർക്കുമറിയില്ല.

കഴിഞ്ഞ വർഷം വരെ അത് അവിടെ ഉണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് പർവതാരോഹകൻ ആയ ടിം മൊസേദൽ പറയുന്നു. എവറസ്റ്റ് കീഴടക്കുന്നതിൽ ഏറ്റവും സമയം എടുക്കുന്നതും അതിവെല്ലുവിളി നിറഞ്ഞതുമായ പാറക്കെട്ടാണ് ഹിലാരി സ്റ്റെപ്. 1953ൽ ആദ്യമായി കൊടുമുടി കീഴടക്കിയ ഹിലാരിയോടുള്ള ആദരസൂചകമായാണ് ഇതിന് ആ പേരിട്ടത്. ഒരു കാലഘട്ടത്തിെൻറ അന്ത്യം എന്നാണ് ഇതിെൻറ തകർച്ചയെ  ടിം മൊസേദൽ വിശേഷിപ്പിച്ചത്. ഹിലാരി സ്റ്റെപ്പിെൻറ തകർച്ചയുടെ വാർത്ത അദ്ദേഹം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചു. എവറസ്റ്റിെൻറ ചരിത്രവുമായി ബന്ധപ്പെട്ടതായിരുന്നു ഇൗ സ്റ്റെപ്പ്. അതുെകാണ്ടുതന്നെ അതിെൻറ നഷ്ടം ഒരു വലിയ അപമാനമാണെന്നും മൊസേദൽ പറയുന്നു.

താൻ കഴിഞ്ഞ വർഷം അതിൽ കയറിയിരുന്നുവെന്നും ടിം പറഞ്ഞു.   ആ മേഖലയിൽ ഉണ്ടായ ഹിമപാതത്തിലോ അതല്ലെങ്കിൽ നേപ്പാളിൽ 2015ൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്നോ  തകർന്നതായിരിക്കാമെന്നും അദ്ദേഹം അനുമാനിക്കുന്നു. പർവതാരോഹണത്തിലെ കുപ്പിക്കഴുത്തെന്ന് തോന്നിപ്പിക്കുന്ന ഇൗ സ്റ്റെപിനു താെഴ മണിക്കൂറുകൾ ആണ് ഉൗഴംകാത്ത് ഒാരോരുത്തരും നിലയുറപ്പിക്കാറ്. വളരെ കുറഞ്ഞ അളവിലുള്ള ഒാക്സിജനും കൊടുംശൈത്യത്താലുള്ള പ്രശ്നങ്ങളും കാരണം പർവതാരോഹകരുടെ ജീവാപായ സാധ്യതതന്നെ ഏറ്റിയിരുന്നു ഇൗ പാറക്കെട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:18-hillary
News Summary - 18-hillary-step
Next Story