പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനവുമായി ട്രംപ് ഇസ്രായേലിൽ
text_fieldsതെൽ അവീവ്: പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും പുലരാൻ അപൂർവാവസരമാണിതെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സൗദി സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ ഇസ്രായേൽ തലസ്ഥാനത്തെത്തിയ അമേരിക്കൻ പ്രസിഡൻറിന് നൽകിയ സ്വീകരണത്തിലാണ് പ്രത്യാശ പ്രകടിപ്പിച്ചത്. സൗദി അറേബ്യൻ സന്ദർശനം പൂർത്തിയാക്കി ഇസ്രായേലിലെത്തിയ തനിക്ക് പശ്ചിമേഷ്യയിൽ സ്ഥിരതയും സമാധാനവും കൈവരുമെന്ന് വിശ്വസിക്കാൻ ആവോളമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇസ്രായേലിൽ രണ്ടു ദിവസം തങ്ങുന്ന ട്രംപ് പ്രധാനമന്ത്രി ബിന്യമിൻ െനതന്യാഹുവുമായും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായും പ്രേത്യകം ചർച്ചകൾ നടത്തുന്നുണ്ട്. ജറൂസലമിൽ ഹോളി സെപ്പൾക്കർ ചർച്ചും ജൂതരുടെ പുണ്യസ്ഥലമായ പടിഞ്ഞാറേ മതിലും അദ്ദേഹം സന്ദർശിച്ചു.
തെൽ അവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ പ്രഥമ വനിത മെലാനിയക്കൊപ്പമെത്തിയ ട്രംപിനെ വരവേൽക്കാൻ ഇസ്രായേൽ പ്രസിഡൻറ് റിവ്ലിൻ, പ്രധാനമന്ത്രി നെതന്യാഹു, പത്നി സാറ എന്നിവർക്കൊപ്പം മന്ത്രിസഭാംഗങ്ങളും എത്തി. ചില മന്ത്രിമാർ എത്തില്ലെന്ന സൂചനയെ തുടർന്ന് പ്രധാനമന്ത്രി അടിയന്തര ഉത്തരവിറക്കിയാണ് എല്ലാവരെയും എയർപോർട്ടിലെത്തിച്ച് സ്വീകരണം കൊഴുപ്പിച്ചത്. ഇസ്രായേലുമായി അമേരിക്ക പുലർത്തുന്ന തകർക്കാനാവാത്ത ബന്ധത്തിെൻറ സാക്ഷ്യമായാണ് താൻ ഇവിടെയെത്തിയതെന്ന് ട്രംപ് സ്വീകരണത്തിനിടെ പറഞ്ഞു. ഇറാെൻറ കാര്യത്തിൽ സംഭവിച്ചത് കൂടുതൽ രാജ്യങ്ങളെ ഇസ്രായേലിലേക്ക് അടുപ്പിച്ചതായും െതഹ്റാൻ ഒരു കാരണവശാലും ആണവ ശേഷി കൈവരിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദ്യമായാണ് ഒരു വിമാനം സൗദി അറേബ്യയിൽ നിന്ന് ഇസ്രായേലിലിറങ്ങുന്നത്. ഇസ്രായേലിൽ നിന്ന് നാളെ മടങ്ങുന്ന അമേരിക്കൻ പ്രസിഡൻറ് സിസിലി, ബ്രസൽസ്, വത്തിക്കാൻ എന്നിവിടങ്ങളിലും സന്ദർശനം നടത്തും.
സമാധാനത്തിന് അജണ്ടകളില്ല; പ്രതീക്ഷയുടെ മധുരം ഇസ്രായേലിനു മാത്രം
തെരഞ്ഞെടുപ്പു കാലത്തും ശേഷവും ഇസ്രായേൽ ഇഷ്ടപുത്രനെന്ന് പരസ്യമാക്കി നടന്ന ഡോണൾഡ് ട്രംപ് ഇസ്രായേലിലെത്തുന്നത് ഫലസ്തീൻ പ്രശ്നത്തിന് പ്രത്യേക ഫോർമുലകളൊന്നുമില്ലാതെ. ബറാക് ഒബാമയും അദ്ദേഹത്തിെൻറ വിദേശകാര്യ സെക്രട്ടറി ജോൺ കെറിയും വർഷങ്ങളോളം നടത്തിയ ശ്രമങ്ങൾ 2014ൽ എവിടെയുമെത്താതെ അവസാനിച്ചത് ഇസ്രായേൽ ധാർഷ്ട്യത്തെ തുടർന്നായിരുന്നു. പിൻഗാമിയായി എത്തിയ ട്രംപ് ആകെട്ട, ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി നടത്തിയ ചർച്ചകളിൽ ദ്വിരാഷ്ട്ര ഫോർമുലയോടുപോലും അനുകൂല നിലപാട് പരസ്യമാക്കാതെ തെൻറ ഏകപക്ഷീയത ഉറപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഇസ്രായേലിലെത്തുേമ്പാൾ സ്വാഭാവികമായും ഫലസ്തീനികൾ ഒന്നും പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷ ഏറെയുള്ള ഇസ്രായേലാകെട്ട, മന്ത്രിസഭ ഒന്നാകെ ചെന്ന് വരവേറ്റ് കാര്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിൽതന്നെയെന്ന് ഉറപ്പാക്കുകയും ചെയ്തു.
ഇസ്രായേൽ-ഫലസ്തീൻ പ്രശ്നപരിഹാരത്തിന് ട്രംപിെൻറ വശം പദ്ധതികളൊന്നുമില്ലെന്ന് വാഷിങ്ടൺ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫലസ്തീൻ സ്റ്റഡീസിലെ മുഇൗൻ റബ്ബാനി പറയുന്നു. ട്രംപ് അധികാരമേറ്റശേഷം ഇതുവരെയായി ഇസ്രായേൽ 3,000 അനധികൃത കുടിയേറ്റ ഭവനങ്ങൾക്കാണ് അംഗീകാരം നൽകിയത്. 20 വർഷത്തിനിടെ ആദ്യമായി വെസ്റ്റ്ബാങ്കിൽ പുതിയ കുടിയേറ്റ മേഖലയുടെ പ്രഖ്യാപനവും നടത്തി. കുടിയേറ്റത്തിെൻറ ശക്തനായ വക്താവ് ഡേവിഡ് ഫ്രീഡ്മാൻ അമേരിക്കയുടെ അംബാസഡറായി എത്തുന്നത് ഇസ്രായേലിെൻറ ധിക്കാരങ്ങൾക്ക് നൽകുന്ന ഉൗർജം ചില്ലറയല്ല. അമേരിക്കൻ മധ്യസ്ഥ ചർച്ചകളുടെ കേന്ദ്രബിന്ദുവായിരുന്ന ഇരുരാഷ്ട്ര ഫോർമുലപോലും സ്വീകാര്യനല്ലാത്ത വ്യക്തിയാണ് ഫ്രീഡ്മാൻ.
ഇസ്രായേലിന് പ്രതിവർഷം ൈസനികസഹായമായി മാത്രം 380 കോടി ഡോളർ നൽകുകയും ഫലസ്തീൻ നടത്തുന്ന െചറുത്തുനിൽപുകളെ ഭീകരതയായി കാണുകയും ചെയ്യുന്ന അമേരിക്കയും അതിെൻറ പ്രസിഡൻറും നടത്തുന്ന ചർച്ചകളിൽ ഫലസ്തീനികൾക്ക് വിശ്വാസമില്ലാതിരിക്കുന്നത് സ്വാഭാവികം. മറിച്ച്, ഇസ്രായേലിന് സൗദി അറേബ്യ ഉൾപ്പെടെ അറബ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ഉൗഷ്മളമാക്കാനാണ് സന്ദർശനമെന്ന് അവർ വിശ്വസിക്കുന്നു.
അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന 1967ലെ അതിർത്തി അംഗീകരിക്കാമെന്ന് അടുത്തിടെ ഹമാസ് സമ്മതിച്ചെങ്കിലും ട്രംപിെൻറ ചർച്ചകളിൽ ഇൗ പ്രമുഖ കക്ഷിയും പുറത്തായിരിക്കും.
സന്ദർശനത്തിനു മുമ്പ് ഫലസ്തീന് ഇസ്രായേൽ വക ഇളവുകൾ
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് എത്തുന്നത് കണക്കിലെടുത്ത് ഫലസ്തീന് ഇസ്രായേൽ വക ഇളവുകൾ. വെസ്റ്റ് ബാങ്കിെൻറ വടക്കൻ മേഖലയിലും തർഖുമിയ്യയിലും രണ്ടു വ്യവസായ മേഖലകൾ സ്ഥാപിക്കുക, വെസ്റ്റ് ബാങ്കിനെയും ജോർഡനെയും ബന്ധിപ്പിക്കുന്ന അലെൻബി പാലം 24 മണിക്കൂറും തുറന്നിടുക, ഫലസ്തീനികൾക്കു മേൽക്കൈയുള്ള നഗരപ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിന് നിലവിലുള്ള തടസ്സങ്ങളിൽ ഇളവു വരുത്തുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
വർഷങ്ങളായി വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്ക് നിർമാണം നിലച്ച ആയിരക്കണക്കിന് ഭവനങ്ങൾ ഇതോടെ പുനരുജ്ജീവിപ്പിക്കാനായേക്കും. ഇതിനു പുറമെ ഇസ്രായേൽ റെയിൽവേ സേവനം വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനിലേക്ക് ദീർഘിപ്പിക്കുന്നത് പരിഗണിക്കും. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തിരക്കുപിടിച്ച ഷാർ ഇഫ്രെയിം അതിർത്തി വഴി ഫലസ്തീനികൾക്ക് യാത്രാനുമതി നൽകും. ട്രംപിെൻറ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഇളവുകൾ അനുവദിച്ചതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.