റോഹിങ്ക്യൻ ഗ്രാമങ്ങൾ മ്യാന്മർ സർക്കാർ ഇടിച്ചുനിരത്തുന്നു
text_fieldsനയ്പിഡാവ്: റോഹിങ്ക്യൻ വംശജരുടെ ഗ്രാമങ്ങൾ മ്യാന്മർ സർക്കാർ ബുൾഡോസറുകൾ ഉപേയാഗിച്ച് ഇടിച്ചുനിരത്തുന്നതായി തെളിയിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവിട്ടു. വംശഹത്യ ഭയന്ന് റോഹിങ്ക്യകൾ പലായനം ചെയ്ത രാഖൈനിലെ ഗ്രാമങ്ങളിൽ അവശേഷിക്കുന്ന കെട്ടിടങ്ങളും നിർമാണങ്ങളും തകർക്കുന്ന ദൃശ്യങ്ങളാണ് യു.എസിലെ കോളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഗ്ലോബ് പുറത്തുവിട്ടത്.
സർക്കാർ നടപടിയിൽ ആശങ്കപ്രകടിപ്പിച്ച് മനുഷ്യാവകാശപ്രവർത്തകർ രംഗത്തെത്തി. വംശഹത്യയുടെ തെളിവുകൾ പൂർണമായും നശിപ്പിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, നശിപ്പിക്കപ്പെട്ട ഗ്രാമങ്ങൾ പുനർനിർമിക്കുന്നതിെൻറ ഭാഗമായുള്ള നടപടിയാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് മ്യാന്മർ സർക്കാറിെൻറ വാദം.
ജന്മദേശത്ത് അവശേഷിക്കുന്ന സാംസ്കാരികമായ എല്ലാ ചിഹ്നങ്ങളും കുടിയൊഴിപ്പിക്കാനുള്ള കുത്സിതശ്രമമാണ് നടക്കുന്നതെന്ന് റോഹിങ്ക്യകൾ പറയുന്നു. കഴിഞ്ഞവർഷം ആഗസ്റ്റിൽ രാഖൈനിലെ ഗ്രാമങ്ങളിൽ ബുദ്ധഭീകരരും സൈന്യവും ചേർന്ന് വ്യാപക അതിക്രമമാണ് അഴിച്ചുവിട്ടത്. വീടുകൾക്ക് തീ വെക്കുകയും കെട്ടിടങ്ങൾ തകർക്കുകയും ചെയ്തിരുന്നു.
എന്നാൽ, ആക്രമണത്തിെൻറ തെളിവുകൾ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയ ഇവിടങ്ങളിൽ സജീവമാണെന്ന് അടുത്തിെട രാഖൈനിൽ തിരിച്ചെത്തിയ റോഹിങ്ക്യകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വംശഹത്യ, സമാധാന നൊബേൽ പുരസ്കാര ജേതാവായ ഒാങ് സാൻ സൂചി നേതൃത്വം നൽകുന്ന മ്യാന്മർ സർക്കാറിനെ ആഗോളതലത്തിൽ പ്രതിരോധത്തിലാക്കിയിരുന്നു.
റോഹിങ്ക്യകളെ ഉന്മൂലനംചെയ്യാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം അന്താരാഷ്ട്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവും മ്യാന്മർ സർക്കാർ മുഖവിലക്കെടുക്കുന്നില്ല. കൂട്ടക്കൊല, ബലാത്സംഗം, കൊള്ള തുടങ്ങിയ കുറ്റങ്ങളും റോഹിങ്ക്യകൾ മ്യാന്മർ സൈന്യത്തിനും ബുദ്ധഭീകരർക്കുമെതിരെ ആരോപിക്കുന്നുണ്ട്. വംശഹത്യ നടന്ന് മാസങ്ങൾ പിന്നിടവെ, തെളിവുകളെല്ലാം നശിപ്പിച്ചശേഷം ആേഗാള സമൂഹത്തിെൻറ സമ്മർദം ചെറുക്കാൻ ഒരു അന്വേഷണത്തിന് സന്നദ്ധത അറിയിക്കുകയാണ് ഭരണകൂടത്തിെൻറ ഉദ്ദേശ്യമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.