Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2017 11:30 PM GMT Updated On
date_range 13 Nov 2017 11:30 PM GMTവീപ്പയിന്മേൽ ദുരിതക്കടൽ താണ്ടി റോഹിങ്ക്യൻ ബാല്യങ്ങൾ
text_fieldsbookmark_border
ഷാ പോറിർ ദ്വീപ് (ബംഗ്ലാദേശ്): ജനിച്ചുവളർന്ന ഗ്രാമത്തിൽനിന്ന് ജീവനും കൊണ്ടോടിയ നബി ഹുസൈൻ എന്ന റോഹിങ്ക്യൻബാലന് മുന്നിൽ കടൽ മാത്രമായിരുന്നു ഏകരക്ഷാമാർഗം. പക്ഷേ, അവന് നീന്താനറിയില്ലായിരുന്നു. എങ്കിലും തിരിച്ച് നാട്ടിലേക്ക് പോയാൽ നേരിടേണ്ടത് മുന്നിലെ മരണെത്തക്കാൾ ഭീകരമായിരിക്കുമെന്നതിനാൽ അവൻ രണ്ടും കൽപിച്ച് കടലിലേക്ക് ചാടി. 13 വയസ്സുകാരൻ ഇേപ്പാൾ സ്വന്തം ജീവന് കടപ്പെട്ടിരിക്കുന്നത് മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് എണ്ണടാങ്കിനോടാണ്.
എണ്ണടാങ്കിൽ പറ്റിപ്പിടിച്ച് ബംഗ്ലാദേശിലെ ഷാ പോറിർ ദ്വീപിൽ കരപറ്റുേമ്പാൾ 2.5 മൈൽ ദൂരമാണ് അവൻ കടലിനോട് മല്ലടിച്ചത്. മരിക്കാൻ ഭയമായിരുന്നുവെന്നും അതെെൻറ അവസാനദിനമായിരിക്കുമെന്ന് ചിന്തിച്ചുപോയെന്നും ഹുസൈൻ പറയുന്നു. മ്യാന്മറിലെ പർവതനിരയിലാണ് നബി ജനിച്ചുവളർന്നത്. ഒരു കർഷക കുടുംബത്തിലെ ഒമ്പതുമക്കളിൽ നാലാമൻ. സ്കൂളിൽ പോയിട്ടില്ല. രണ്ടുമാസം മുമ്പാണ് ഇവരുടെ ജീവിതം ദുസ്സഹമായിത്തുടങ്ങിയത്്.
റോഹിങ്ക്യകളെ മ്യാന്മർ സൈന്യം വേട്ടയാടാൻ തുടങ്ങി. പുരുഷന്മാരെ കൊന്നൊടുക്കി, സ്ത്രീകളെ ബലാത്സംഗം ചെയ്തു, വീടുകൾ തീയിട്ട് നശിപ്പിച്ചു. മ്യാന്മറിൽ അവസാനമായി നബി കണ്ടത് സ്വന്തം വീട് തീവെച്ചുനശിപ്പിക്കുന്നതാണ്. മാതാപിതാക്കൾ നാടുവിട്ടുപോകാൻ സമ്മതിച്ചിരുന്നില്ല. നബിയുടെ മൂത്ത സഹോദരങ്ങൾ രണ്ടു മാസം മുമ്പ് ഗ്രാമം വിട്ടിരുന്നു. ഏകദേശം 40,000 റോഹിങ്ക്യൻമുസ്ലിംകുട്ടികൾ ഇപ്പോൾ ബംഗ്ലാദേശിൽ അഭയാർഥിജീവിതം നയിക്കുന്നുണ്ട്.
എണ്ണടാങ്കിൽ പറ്റിപ്പിടിച്ച് ബംഗ്ലാദേശിലെ ഷാ പോറിർ ദ്വീപിൽ കരപറ്റുേമ്പാൾ 2.5 മൈൽ ദൂരമാണ് അവൻ കടലിനോട് മല്ലടിച്ചത്. മരിക്കാൻ ഭയമായിരുന്നുവെന്നും അതെെൻറ അവസാനദിനമായിരിക്കുമെന്ന് ചിന്തിച്ചുപോയെന്നും ഹുസൈൻ പറയുന്നു. മ്യാന്മറിലെ പർവതനിരയിലാണ് നബി ജനിച്ചുവളർന്നത്. ഒരു കർഷക കുടുംബത്തിലെ ഒമ്പതുമക്കളിൽ നാലാമൻ. സ്കൂളിൽ പോയിട്ടില്ല. രണ്ടുമാസം മുമ്പാണ് ഇവരുടെ ജീവിതം ദുസ്സഹമായിത്തുടങ്ങിയത്്.
റോഹിങ്ക്യകളെ മ്യാന്മർ സൈന്യം വേട്ടയാടാൻ തുടങ്ങി. പുരുഷന്മാരെ കൊന്നൊടുക്കി, സ്ത്രീകളെ ബലാത്സംഗം ചെയ്തു, വീടുകൾ തീയിട്ട് നശിപ്പിച്ചു. മ്യാന്മറിൽ അവസാനമായി നബി കണ്ടത് സ്വന്തം വീട് തീവെച്ചുനശിപ്പിക്കുന്നതാണ്. മാതാപിതാക്കൾ നാടുവിട്ടുപോകാൻ സമ്മതിച്ചിരുന്നില്ല. നബിയുടെ മൂത്ത സഹോദരങ്ങൾ രണ്ടു മാസം മുമ്പ് ഗ്രാമം വിട്ടിരുന്നു. ഏകദേശം 40,000 റോഹിങ്ക്യൻമുസ്ലിംകുട്ടികൾ ഇപ്പോൾ ബംഗ്ലാദേശിൽ അഭയാർഥിജീവിതം നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story