പാകിസ്താനിൽ ആറു വയസ്സുകാരിയുടെ കൊല: 36 മണിക്കൂറിനുള്ളിൽ കുറ്റക്കാരെ പിടികൂടണമെന്ന് കോടതി
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂർ ജില്ലയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തിൽ 36 മണിക്കൂറിനുള്ളിൽ കുറ്റക്കാരെ പിടികൂടണമെന്ന് ലാഹോർ ഹൈകോടതി പൊലീസിനോട് ആവശ്യപ്പെട്ടു. മുമ്പും സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടും ആരും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാത്തതിൽ ചീഫ് ജസ്റ്റിസ് സയ്യിദ് മൻസൂർ അലി ഷാ ആശ്ചര്യം പ്രകടിപ്പിച്ചു. നാലു ദിവസമായി കാണാതായ സൈനബ് എന്ന പെൺകുട്ടിയുടെ മൃതദേഹമാണ് ചവറുകൂനക്ക് സമീപത്തുനിന്ന് ചൊവ്വാഴ്ച കണ്ടെത്തിയത്.
കേസിൽ 220 പേരെ ചോദ്യംചെയ്തതായും ഇതിൽ 20 പേർ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് ഒാഫിസർ സുൽഫിക്കർ ഹമീദ് അറിയിച്ചു. ഇവരുടെ ഡി.എൻ.എ സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിെൻറ ഫലം പുറത്തുവരുന്നതോടെ കുറ്റവാളികളെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കസൂറിൽ തന്നെ അടുത്തിടെ സമാനമായ പത്തോളം സംഭവങ്ങൾ അരങ്ങേറിയതായി കണ്ടെത്തിയിട്ടുണ്ടെന്നും സുൽഫിക്കർ ഹമീദ് വ്യക്തമാക്കി.
പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചസംഭവിച്ചതായി ആരോപിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ജനം തെരുവിലിറങ്ങിയിരുന്നു. കസൂറിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് വെടിവെച്ചതിനെ തുടർന്ന് രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.