Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാഖൈനിലേക്കുള്ള...

രാഖൈനിലേക്കുള്ള സഹായ ബോട്ടിനുനേരെ ബുദ്ധിസ്റ്റുകളുടെ ആക്രമണം

text_fields
bookmark_border
rohingya
cancel

യാംഗോൻ(മ്യാന്മർ): രാഖൈൻ സംസ്ഥാനത്ത് വംശീയാതിക്രമം നേരിടുന്ന റോഹിങ്ക്യൻ വംശജർക്ക് സഹായവുമായി വന്ന ബോട്ട് തടയാൻ ബുദ്ധിസ്റ്റുകളുടെ ശ്രമം. കപ്പലിനു നേർക്ക് പെട്രോൾ ബോംബുകൾ എറിയുകയും ചെയ്തു. ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു. 50 ടണ്ണോളം സാധന സാമഗ്രികളുമായി രാഖൈനിെൻറ തലസ്ഥാനമായ സിറ്റ്വിയിലെത്തിയ റെഡ് ക്രോസ് വളൻറിയർമാരുടെ ബോട്ട് തടയാൻ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

ഇവരുടെ ൈകയിൽ ഇരുമ്പുദണ്ഡുകളും വടികളും ഉണ്ടായിരുന്നു. വംശീയാതിക്രമത്തെത്തുടർന്ന് നാലര ലക്ഷത്തോളം റോഹിങ്ക്യൻ വംശജരാണ് അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. എന്നാൽ, നിരവധിപേർ ഇവിടെത്തന്നെ തങ്ങിയിട്ടുണ്ട്.  ഭയംമൂലം പുറത്തിറങ്ങാനാവാതെ പലയിടങ്ങളിലായി ഒളിച്ചുകഴിയുന്ന ഇവർക്ക് മതിയായ ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
റോഹിങ്ക്യൻ വിമതസംഘത്തെ നിരോധിച്ചതായി ഫേസ്ബുക്ക്

റോഹിങ്ക്യൻ വിമത സംഘടനക്ക്  തങ്ങളുടെ സൈറ്റിൽ നിരോധനമേർപ്പെടുത്തിയതായി ഫേസ്ബുക്ക് അറിയിച്ചു. വിദ്വേഷ പോസ്റ്റുകളിലൂടെ റോഹിങ്ക്യൻ അഭയാർഥി പ്രശ്നം രൂക്ഷമാക്കുന്ന വിധം അപകടകരമായി പ്രവർത്തിക്കുന്ന സംഘടനയാണിതെന്നും െെസറ്റിൽനിന്ന് അക്രമോത്സുകമായ സംഘങ്ങളെ നീക്കംചെയ്യുക എന്ന നയത്തിെൻറ ഭാഗമായാണിതെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു. അറാഖൻ റോഹിങ്ക്യ സാൽവേഷൻ ആർമി എന്ന പേരിലുള്ള സംഘടനക്കാണ് നിേരാധനം.  രാഖൈനിലെ അതിക്രമങ്ങൾക്കിടെ സമൂഹമാധ്യമങ്ങൾ വിവരങ്ങൾ കൈമാറാനുള്ള വഴിയായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഫേസ്ബുക്കിെൻറ ആരോപണം. സംഘർഷമേഖലയിലെ മൃഗീയമായ ആക്രമണങ്ങളുടെ രംഗങ്ങൾ പോസ്റ്റ് ചെയ്യാൻ ഇവർ ഫേസ്ബുക്ക് ഉപേയാഗിക്കുന്നുവെന്നും പറയുന്നു. മനുഷ്യാവകാശ സംഘങ്ങൾക്കും  മാധ്യമപ്രവർത്തകർക്കും കർശനമായി വിലക്കേർപ്പെടുത്തിയിട്ടുള്ള  രാഖൈനിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട  ചിത്രങ്ങൾ പുറംലോകം അറിയുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohingyaworld newsmalayalam newsBuddisitAttack rohingya boat
News Summary - Myanmar mob attacks Rohingya aid boat-World news
Next Story