മ്യാന്മർ സൈന്യം റോഹിങ്ക്യൻ സ്ത്രീകളെ ബലാത്സംഗം ചെയ്തു –ഹ്യൂമൻ റൈറ്റ്സ് വാച്ച്
text_fieldsയുനൈറ്റഡ് നേഷൻസ്: രാഖൈനിൽ നിരവധി റോഹിങ്ക്യൻ സ്ത്രീകളെ മ്യാന്മർ സൈന്യം കൂട്ടബലാത്സംഗം ചെയ്തതായി യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. റോഹിങ്ക്യകൾക്കുനേരെയുള്ള മ്യാന്മർ സുരക്ഷ സൈന്യത്തിെൻറ നടപടി പൈശാചികവും മനുഷ്യത്വത്തിനുേനരെയുള്ള കുറ്റകൃത്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
ബലാത്സംഗത്തിനിരയായവർ, സന്നദ്ധസംഘടനകൾ, ബംഗ്ലാദേശിലെ ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥർ എന്നിവരിൽനിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. സ്ത്രീകളെയും പെൺകുട്ടികളെയും ക്രൂരപീഡനത്തിന് ഇരയാക്കുേമ്പാൾ അവർ നാടുവിടാൻ തയാറാകുന്നു. അതിനാൽ മ്യാന്മർ സൈന്യം റോഹിങ്ക്യകളെ ഒഴിപ്പിക്കാനുള്ള പ്രധാന മാർഗമായാണ് ബലാത്സംഗത്തെ കാണുന്നതെന്നും മനുഷ്യാവകാശ പ്രവർത്തകനായ സ്കൈ വീലർ ചൂണ്ടിക്കാട്ടി.
സൈന്യത്തിെൻറ ലക്ഷ്യം റോഹിങ്ക്യകളെ മ്യാന്മറിൽനിന്ന് വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്ന് യു.എൻ ആരോപിച്ചു. എന്നാൽ, ആഗസ്റ്റ് 15 ന് പൊലീസ് ആസ്ഥാനം ആക്രമിച്ച റോഹിങ്ക്യകളെ ഒഴിപ്പിക്കുന്ന നടപടിയാണെന്നാണ് രാഖൈനിൽ നടക്കുന്നതെന്നാണ് മ്യാന്മർ അധികൃതരുടെ വാദം. സൈന്യത്തിെൻറ ആക്രമണത്തെ തുടർന്ന് 6,00,000ത്തിലധികം റോഹിങ്ക്യൻ അഭയാർഥികൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.