Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2017 10:40 PM GMT Updated On
date_range 18 Dec 2017 10:40 PM GMTപുനരധിവാസ കരാർ കാറ്റിൽപറത്തി റോഹിങ്ക്യൻ ഗ്രാമങ്ങൾ മ്യാൻമർ ചാമ്പലാക്കി
text_fieldsbookmark_border
യാംഗോൻ: അഭയാർഥി പുനരധിവാസ ഉടമ്പടിക്ക് പുല്ലുവില കൽപിച്ച് മ്യാന്മർ സൈന്യം റോഹിങ്ക്യൻവേട്ട തുടരുന്നു. രാഖൈൻ പ്രവിശ്യയിലെ നാൽപതോളം റോഹിങ്ക്യൻഗ്രാമങ്ങൾ കഴിഞ്ഞദിവസങ്ങളിൽ മ്യാന്മർ സൈന്യം തകർത്തതായി ഹ്യൂമൻറൈറ്റ്സ് വാച്ച് തിങ്കളാഴ്ച പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു. ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്ന റോഹിങ്ക്യകളെ മടങ്ങാൻ അനുവദിക്കുന്ന കരാറിൽ മ്യാന്മർ സർക്കാർ ഒപ്പുവെച്ച് ദിവസങ്ങൾക്കകമാണ് കടുത്ത മനുഷ്യാവകാശ ലംഘനത്തിെൻറ പുതിയ തെളിവുകൾ പുറത്തുവന്നത്. ഒക്ടോബർ മുതൽ നാൽപതോളം ഗ്രാമങ്ങൾ നിരത്തിയിട്ടുണ്ട്. ഇതോടെ, മാസങ്ങൾക്കിടെ തകർക്കപ്പെടുന്ന ഗ്രാമങ്ങളുടെ എണ്ണം 354 ആയി. നേരേത്ത ബംഗ്ലാദേശുമായുണ്ടാക്കിയ കരാർ പ്രതിച്ഛായനിർമിതി മാത്രം ലക്ഷ്യമിട്ടുള്ള കളിയായിരുന്നുവെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിെൻറ ഏഷ്യ ഡയറക്ടർ ബ്രാഡ് ആഡംസ് കുറ്റപ്പെടുത്തി.
നവംബർ 23നാണ് മ്യാന്മറും ബംഗ്ലാദേശും കരാറിൽ ഏർപ്പെട്ടത്. അന്താരാഷ്ട്രരോഷത്തെതുടർന്ന് മ്യാന്മർ നേതാവ് ഒാങ്സാൻ സൂചി കരാറിന് വഴങ്ങാൻ നിർബന്ധിതമാവുകയായിരുന്നു. തുടർന്ന് ബംഗ്ലാദേശിൽ നിന്ന് റോഹിങ്ക്യകൾ തിരികെ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി. എന്നാൽ, രാഖൈൻ സംസ്ഥാനത്തെ മുഗ്ദോ ടൗൺഷിപ് കരാർ നിലവിൽവന്നശേഷം നവംബർ 25നും ഡിസംബർ രണ്ടിനും ഇടയിൽ ഇടിച്ചുനിരത്തിയതായാണ് കാണിക്കുന്നത്. മ്യാന്മർ ഏറ്റവും വിനാശകരമായ കളിയിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും ഉടമ്പടിയിൽ ഏർപ്പെട്ടിട്ടും മടങ്ങിവരുന്ന അഭയാർഥികൾക്ക് മതിയായ സുരക്ഷ ഉറപ്പുനൽകാൻ സൂചിയും ഭരണകൂടവും തയാറാവുന്നില്ലെന്നും ഹ്യൂമൻറൈറ്റ്സ് വാച്ച് ഏഷ്യൻ മേഖല ഡെപ്യൂട്ടി ഡയറക്ടർ ഫിലിപ് റോബർട്ട്സൺ പറഞ്ഞു. വടക്കൻ രാഖൈനിൽ പുതിയ ക്യാമ്പ് ഒരുക്കാനുള്ള ശ്രമങ്ങളെ ബഹിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ട പലായനത്തിന് തുടക്കമായ ആഗസ്റ്റ് അവസാനവും സെപ്റ്റംബർ തുടക്കത്തിലും മാത്രം രാഖൈനിൽ ഏഴായിരത്തോളം റോഹിങ്ക്യകൾ കൊല്ലപ്പെട്ടതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സന്നദ്ധസംഘം പുറത്തുവിട്ടിരുന്നു.
സൂചിയെ കുറ്റവിചാരണക്ക് യു.എൻ മനുഷ്യാവകാശ സമിതി
യാംഗോൻ: റോഹിങ്ക്യൻവംശജർക്കുനേരെ അഴിച്ചുവിട്ട ക്രൂരമായ ആക്രമണങ്ങളിൽ മ്യാന്മർ നേതാവ് ഒാങ്സാൻ സൂചി വംശഹത്യാ കുറ്റവിചാരണ നേരിേട്ടക്കാമെന്ന സൂചന നൽകി യു.എൻ മനുഷ്യാവകാശസമിതി മേധാവി സൈദ് റഅദ് ഹുസൈൻ. സൂചിക്കൊപ്പം സായുധസേനവിഭാഗം മേധാവി ജനറൽ ആങ് മിൻ ഹിയാങ്ങിനെയും വിചാരണ ചെയ്തേക്കാം. സൈനികർ കാണിച്ച ക്രൂരതകളെക്കുറിച്ചറിയുേമ്പാൾ ഇതുസംബന്ധിച്ച് ഉന്നതതലത്തിൽ നിന്നുള്ള തീരുമാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇൗമാസം ആദ്യത്തിലും സൈദ് റാദ് ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. ഹോളോേകാസ്റ്റിനുശേഷമുള്ള ഏറ്റവും വലിയ കുറ്റകൃത്യമായാണ് റോഹിങ്ക്യൻ വംശഹത്യ വിലയിരുത്തപ്പെടുന്നത്.
നവംബർ 23നാണ് മ്യാന്മറും ബംഗ്ലാദേശും കരാറിൽ ഏർപ്പെട്ടത്. അന്താരാഷ്ട്രരോഷത്തെതുടർന്ന് മ്യാന്മർ നേതാവ് ഒാങ്സാൻ സൂചി കരാറിന് വഴങ്ങാൻ നിർബന്ധിതമാവുകയായിരുന്നു. തുടർന്ന് ബംഗ്ലാദേശിൽ നിന്ന് റോഹിങ്ക്യകൾ തിരികെ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി. എന്നാൽ, രാഖൈൻ സംസ്ഥാനത്തെ മുഗ്ദോ ടൗൺഷിപ് കരാർ നിലവിൽവന്നശേഷം നവംബർ 25നും ഡിസംബർ രണ്ടിനും ഇടയിൽ ഇടിച്ചുനിരത്തിയതായാണ് കാണിക്കുന്നത്. മ്യാന്മർ ഏറ്റവും വിനാശകരമായ കളിയിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും ഉടമ്പടിയിൽ ഏർപ്പെട്ടിട്ടും മടങ്ങിവരുന്ന അഭയാർഥികൾക്ക് മതിയായ സുരക്ഷ ഉറപ്പുനൽകാൻ സൂചിയും ഭരണകൂടവും തയാറാവുന്നില്ലെന്നും ഹ്യൂമൻറൈറ്റ്സ് വാച്ച് ഏഷ്യൻ മേഖല ഡെപ്യൂട്ടി ഡയറക്ടർ ഫിലിപ് റോബർട്ട്സൺ പറഞ്ഞു. വടക്കൻ രാഖൈനിൽ പുതിയ ക്യാമ്പ് ഒരുക്കാനുള്ള ശ്രമങ്ങളെ ബഹിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ട പലായനത്തിന് തുടക്കമായ ആഗസ്റ്റ് അവസാനവും സെപ്റ്റംബർ തുടക്കത്തിലും മാത്രം രാഖൈനിൽ ഏഴായിരത്തോളം റോഹിങ്ക്യകൾ കൊല്ലപ്പെട്ടതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സന്നദ്ധസംഘം പുറത്തുവിട്ടിരുന്നു.
സൂചിയെ കുറ്റവിചാരണക്ക് യു.എൻ മനുഷ്യാവകാശ സമിതി
യാംഗോൻ: റോഹിങ്ക്യൻവംശജർക്കുനേരെ അഴിച്ചുവിട്ട ക്രൂരമായ ആക്രമണങ്ങളിൽ മ്യാന്മർ നേതാവ് ഒാങ്സാൻ സൂചി വംശഹത്യാ കുറ്റവിചാരണ നേരിേട്ടക്കാമെന്ന സൂചന നൽകി യു.എൻ മനുഷ്യാവകാശസമിതി മേധാവി സൈദ് റഅദ് ഹുസൈൻ. സൂചിക്കൊപ്പം സായുധസേനവിഭാഗം മേധാവി ജനറൽ ആങ് മിൻ ഹിയാങ്ങിനെയും വിചാരണ ചെയ്തേക്കാം. സൈനികർ കാണിച്ച ക്രൂരതകളെക്കുറിച്ചറിയുേമ്പാൾ ഇതുസംബന്ധിച്ച് ഉന്നതതലത്തിൽ നിന്നുള്ള തീരുമാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇൗമാസം ആദ്യത്തിലും സൈദ് റാദ് ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. ഹോളോേകാസ്റ്റിനുശേഷമുള്ള ഏറ്റവും വലിയ കുറ്റകൃത്യമായാണ് റോഹിങ്ക്യൻ വംശഹത്യ വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story