ൈചനയിൽ ചില മുസ്ലിം പേരുകൾക്ക് വിലക്ക്
text_fieldsബെയ്ജിങ്: ചൈനയിൽ മുസ്ലിം പേരുകൾക്ക് വിലക്ക്. സിൻജ്യങ് പ്രവിശ്യയിലാണ് നിരോധനം നിലവിൽവന്നത്. സർക്കാറിെൻറ ആനുകൂല്യങ്ങളും മറ്റു വിദ്യാഭ്യാസ അവസരങ്ങളും ഇൗ കുട്ടികൾക്ക് നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള നിയമമെന്നാണ് വിശദീകരണം. പ്രവിശ്യയിലെ വലതുപക്ഷ സംഘടനയാണ് മുസ്ലിം പേരുകൾ നിരോധിച്ച വിവരം പുറത്തുവിട്ടത്. ഇസ്ലാം, ഖുർആൻ, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന എന്നീ നാമങ്ങൾ നിരോധിക്കപ്പെട്ടവയിലുണ്ട്. ഇത്തരം നിരോധിക്കപ്പെട്ട പേരുകളുള്ള കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടും. പുറമെ സർക്കാറിെൻറ പൊതുസേവനങ്ങളും ഇവർക്ക് ലഭിക്കില്ല.
ചൈനയുടെ ‘ഭീകരവാദ’ത്തിനെതിരായ നടപടികളുടെ ഭാഗമായാണത്രെ നടപടിയെന്നും വിശദീകരണമുണ്ട്. ഉയ്ഗൂർ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് ഇതിനുമുമ്പും ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടായിരുന്നു. മതപരമായ അനുഷ്ഠാനങ്ങളും താൽപര്യങ്ങളും ഇൗ പ്രവിശ്യയിലെ മുസ്ലിം വിഭാഗങ്ങളിൽ വർധിക്കുന്നതായി ചൈനീസ് അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് നീക്കമെന്ന് ഹ്യൂമൻറൈറ്റ് വാച്ച് കുറ്റെപ്പടുത്തി. നിരോധന അറിയിപ്പ് ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താവ് ഒൗദ്യോഗികമായി പുറത്തുവിട്ടതായി ‘റേഡിയോ ഫ്രീ ഏഷ്യ’ അറിയിച്ചു.
എന്നാൽ, നിരോധിച്ച പേരുകളുടെ പൂർണ പട്ടിക പുറത്തുവിട്ടിട്ടില്ല. നേരത്തേ ഏപ്രിൽ ഒന്നു മുതൽ ‘അസാധാരണ’ താടിയും തലപ്പാവും പൊതുഇടങ്ങളിൽ നിരോധിച്ചിരുന്നു. ഇൗ നിയമങ്ങൾ ലംഘിക്കുന്നവർക്ക് രാജ്യത്തെ ദേശീയ ടി.വി, റേഡിയോ പരിപാടികൾ നിർബന്ധിപ്പിച്ച് കാണിക്കുന്നത് ശിക്ഷയായും തീരുമാനിക്കപ്പെട്ടു. ആവിഷ്കാര-മതവിശ്വാസ സ്വാതന്ത്ര്യത്തിനെതിരാണ് ഇൗ വിധിയെന്ന് ഹ്യൂമൻറൈറ്റ് വാച്ച് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.