Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഇസ്രായേൽ-ഫലസ്തീൻ  സമാധാന ചർച്ച: കുഷ്നർ  ജറൂസലമിൽ

text_fields
bookmark_border
ഇസ്രായേൽ-ഫലസ്തീൻ  സമാധാന ചർച്ച: കുഷ്നർ  ജറൂസലമിൽ
cancel

ജറൂസലം: ഇസ്രായേൽ-ഫലസ്തീൻ സമാധാന ചർച്ച പുനരാരംഭിക്കുന്നത് ലക്ഷ്യമിട്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും മുഖ്യ പശ്ചിമേഷ്യൻ ഉപദേശകനുമായ ജാരദ് കുഷ്നർ ജറൂസലമിൽ എത്തി. രണ്ട് ദശകമായി യു.എസിെൻറ നേതൃത്വത്തിൽ നടന്നുവരുന്ന സമാധാന ശ്രമങ്ങൾ പരാജയമടഞ്ഞിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായും കുഷ്നർ കൂടിക്കാഴ്ച നടത്തി.

ജറൂസലം പഴയ നഗരത്തിൽ കൊല്ലപ്പെട്ട ഇസ്രായേലിെൻറ വനിതാ പൊലീസ് ഒാഫിസറുടെ കുടുംബത്തിന് ചെന്നെത്തിയയുടൻ കുഷ്നർ അനുശോചനം അറിയിച്ചു. അമേരിക്കൻ ജനതയുടെ അനുശോചനം അറിയിക്കാൻ ട്രംപ് തന്നെ ചുമതലപ്പെടുത്തിയതായി കുഷ്നർ അറിയിച്ചു. 

 1967ൽ നടന്ന പശ്ചിമേഷ്യൻ യുദ്ധത്തിെൻറ 50ാം വാർഷിക വേളയിലാണ് കുഷ്നറുടെ സന്ദർശനം. ഇൗ യുദ്ധത്തിലൂടെയായിരുന്നു വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, കിഴക്കൻ ജറൂസലം എന്നിവ ഇസ്രായേൽ പിടിച്ചെടുത്തത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kushner
News Summary - Kushner arrives in Israel tasked with progressing Trump's 'ultimate deal'
Next Story