Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightെഎ.എസ് വിരുദ്ധ...

െഎ.എസ് വിരുദ്ധ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്

text_fields
bookmark_border
െഎ.എസ് വിരുദ്ധ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്
cancel

ബഗ്ദാദ്: മൂസിലിലെ ചരിത്രപ്രധാനമായ അൽനൂരി മസ്ജിദും അൽഹദ്ബ മിനാരവും കഴിഞ്ഞ ദിവസം നാമാവശേഷമായതിനൊപ്പം െഎ.എസ് എന്ന ഭീകര സംഘടനയും ചരിത്രമാകുന്നതിെൻറ സൂചനകൾ വന്നുതുടങ്ങിയതോടെ മേഖലയിൽ പുതിയ പോർമുഖം തുറക്കുന്നു. െഎ.എസ് വിരുദ്ധ നീക്കമെന്ന പേരിൽ ഇറാഖിലും സിറിയയിലും വർഷങ്ങളായി അനുസ്യൂതം ബോംബുകൾ വർഷിച്ചും സൈനികരെ വിന്യസിച്ചും മേധാവിത്വമുറപ്പിക്കാൻ ശ്രമം നടത്തിയിരുന്ന അമേരിക്കയും റഷ്യയും മറ്റു ചെറുകിട ശക്തികളുമാണ് മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ സാധ്യതകൾ ആരായുന്നത്.

െഎ.എസിെൻറ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കർ ബഗ്ദാദി അധികാരാരോഹണത്തിെൻറ വേദിയായി തെരഞ്ഞെടുത്ത മസ്ജിദ് കഴിഞ്ഞ ദിവസമാണ് തകർക്കപ്പെട്ടത്. മസ്ജിദ് െഎ.എസ് ബോംബുവെച്ചു തകർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൂന്നു വർഷമായി കൈയിൽ െവക്കുന്ന ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസിലിൽ ഇതോടെ െഎ.എസ് നിയന്ത്രണം ചെറിയ ഇടങ്ങളിൽ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. അവിടെയും കനത്ത പോരാട്ടം തുടരുകയാണ്. തൊട്ടുചേർന്നുള്ള ഹുവൈജ, തൽ അഫർ എന്നിവയും ഏതുനിമിഷവും വീഴും. സിറിയയിലാകെട്ട,  റഖയിൽ യു.എസ് നേതൃത്വം നൽകുന്ന സഖ്യസേനയും റഷ്യയും ഒരുപോലെ ആക്രമണം തുടരുകയാണ്. െഎ.എസ് മേധാവി അബൂബക്കർ ബഗ്ദാദി കഴിഞ്ഞ ദിവസം ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി റഷ്യ പറഞ്ഞിരുന്നു. റഖ കൂടി കീഴടങ്ങിയാൽ ചെറിയ പട്ടണങ്ങളായ ദെയ്ർ അൽസോറും മയാദീനും മാത്രമാണ് െഎ.എസ് നിയന്ത്രണത്തിലുണ്ടാകുക. ഇതും അനായാസം കീഴ്പെടുത്താവുന്നതേയുള്ളൂ. 

െഎ.എസിനെ തുരത്താൻ നടത്തുന്ന ഒാരോ ആക്രമണവും സൃഷ്ടിക്കുന്ന അഭയാർഥികളായ ആയിരങ്ങളുടെ കാര്യത്തിൽ ഒരു ശക്തിയും വേണ്ടത്ര താൽപര്യമെടുക്കാത്തത് മേഖലയിൽ സൃഷ്ടിക്കുന്ന ദുരന്തം ഏറെ വലുതാണ്. െഎ.എസ് ഇപ്പോഴും പിൻവാങ്ങിയിട്ടില്ലാത്ത മൂസിൽ പഴയ നഗരത്തിൽ ഒരു ലക്ഷത്തോളം പേർ തങ്ങുന്നുണ്ട്. ആക്രമണം കനത്താൽ ഇവരും അഭയാർഥികളാകേണ്ടിവരും. 8,60,000 പേർ ഇതിനകം മൂസിലിൽനിന്ന് പലായനം ചെയ്തിട്ടുണ്ട്. 

ഇന്നലെ മൂസിലിൽ നിന്ന് പലായനം ചെയ്യുന്നവർക്കിടെ ചാവേർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചിരുന്നു. 20 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റഷ്യക്കും അമേരിക്കക്കും അവർ പിന്തുണ നൽകുന്ന അനേകം റെബലുകൾക്കും പുറമെ സർക്കാർ സേനകളും ഇവിടങ്ങളിൽ ആക്രമണം നടത്തുന്നുണ്ട്. െഎ.എസ് ഇല്ലാതായാൽ ഇവയൊക്കെയും ഇനി എന്തു ചെയ്യുമെന്നതാണ് പുതിയ പ്രശ്നമാകുന്നത്. അടുത്തിടെ, തങ്ങൾ ആക്രമണം നടത്തുന്ന ഇടത്ത് എത്തിയെന്നാരോപിച്ച് സിറിയൻ സർക്കാർ വിമാനം അമേരിക്ക വെടിവെച്ചിട്ടിരുന്നു. സിറിയ ഭരിക്കുന്ന ബശ്ശാർ സർക്കാറിനെതിരെയായതിനാൽ ഇതിനെതിരെ റഷ്യ രംഗത്തുവന്നു. സമാനമായ പ്രതിസന്ധികൾക്ക് മേഖലയിൽ കളമൊരുങ്ങുകയാണെന്നാണ് സൂചന. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISIS Defeat
News Summary - ISIS Conceding Defeat?
Next Story