അഫ്ഗാനിൽ പലയിടങ്ങളിൽ സ്ഫോടനം: സൈനികരടക്കം 23 മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ വ്യത്യസ്തയിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ സൈനികരടക്കം 23 േപർ കൊല്ലപ്പെട്ടു. ഇതോടെ, 2018ൽ വ്യത്യസ്ത ബോംബ് സ്ഫോടനങ്ങളിൽ രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞു.
പടിഞ്ഞാറൻ പ്രവിശ്യയായ ഫറാഹിലെ ബലാ ബോലക് ജില്ലയിലും തെക്കൻ പ്രവിശ്യയായ ഹെൽമന്ദിലുമാണ് സൈനികരെ ലക്ഷ്യമിട്ട് ബോംബാക്രമണങ്ങൾ നടന്നത്. ആക്രമണങ്ങൾക്കു പിന്നിൽ താലിബാനും െഎ.എസുമാണെന്ന് സൈന്യം അറിയിച്ചു.
ഹെൽമന്ദ് പ്രവിശ്യയിലായിരുന്നു ആദ്യം ആക്രമണം. ചാവേറുകൾ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി സൈനിക താവളം സ്ഥിതിചെയ്യുന്ന നാദ് അലി ജില്ലയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപകടം മനസ്സിലാക്കിയ സൈന്യം വാഹനം തടഞ്ഞെങ്കിലും ചാവേറുകൾ െപാട്ടിത്തെറിച്ചു. ബലാ ബോലക് ജില്ലയിലെ ചെക്ക് പോസ്റ്റിനുനേരെ നടന്ന ആക്രമണത്തിലാണ് കൂടുതൽ സൈനികർ കൊല്ലപ്പെട്ടത്. പിന്നാലെ, ഇതേ പ്രവിശ്യയിലെ പൊലീസ് ഹെഡ്ക്വാർേട്ടഴ്സിനടുത്തും ചാവേർ സ്േഫാടനമുണ്ടായി.
ശനിയാഴ്ച രാവിലെ കാബൂളിലും ആക്രമണം ഉണ്ടായി. തലസ്ഥാന നഗരിയിലെ നയതന്ത്രമേഖലയിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന് പിന്നിൽ െഎ.എസ് ആണെന്ന് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.