Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ മുസ്ലിം...

യു.എസിൽ മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

text_fields
bookmark_border
യു.എസിൽ മുസ്ലിം പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
cancel

വാഷിങ്ടൺ: യു.എസിലെ വിർജീനിയയിലെ പള്ളിയിൽനിന്നു  മടങ്ങുകയായിരുന്ന മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം മർദിച്ച് കൊലപ്പെടുത്തി. പെൺകുട്ടിയുടെ മൃതദേഹം തടാകത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഡാർവിൻ മാർട്ടിനെസ് ടോർസ് എന്ന 22 കാരനെ  പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരിൽ െകാലക്കുറ്റം ചുമത്തിയിട്ടുണ്ട്.  

റെസ്റ്റോണിൽനിന്നുള്ള നബ്ര ഹുസൈൻ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. റമദാൻ വ്രതം അനുഷ്ഠിക്കുന്നതിനായി പള്ളിയിൽനിന്നു പുലർച്ചെയുള്ള ഭക്ഷണം കഴിച്ച് രാവിലെ സുഹൃത്തുക്കൾക്കൊപ്പം മടങ്ങുകയായിരുന്നു നബ്ര. ഇൗസമയത്ത് കാറിൽ എത്തിയ അക്രമി ഉറക്കെ അലറിക്കൊണ്ട് ശകാരിക്കാനും അധിക്ഷേപിക്കാനും ആരംഭിച്ചു.  ഇതോടെ പേടിച്ചരണ്ട പെൺകുട്ടികൾ ഒാൾ ഡ്യൂല്ലെസ് ഏരിയ മുസ്ലിം സൊസൈറ്റി (ആഡംസ്) പള്ളിയിലേക്ക് പാഞ്ഞു കയറി.

എന്നാൽ,  തങ്ങളുടെ കൂട്ടത്തിൽനിന്നും ഒരാളെ കാണാതായത് പിന്നീടാണവർ മനസ്സിലാക്കിയതെന്ന് പൊലീസ് അറിയിച്ചു. ഉടൻ തന്നെ ആഡംസ് അധികൃതർ പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തി.  മണിക്കൂറുകൾക്കൊടുവിൽ നബ്ര ഹുസൈെൻറ മൃതദേഹം  വിർജീനിയയിെല സിഡ്ജെറ്റ്ടോപ്പ് സർക്കിളിനടുത്ത് തടാകത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.  സംശയാസ്പദമായി വണ്ടിയോടിച്ചുപോകവെ സമീപപ്രദേശത്തുവെച്ച് പ്രതിയെ പിടികൂടി. സംഭവസ്ഥലത്തുനിന്ന് ബേസ്ബാൾ കളിക്കുപയോഗിക്കുന്ന ബാറ്റും കണ്ടെടുത്തു. പെൺകുട്ടി ക്രൂരമർദനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് കരുതുന്നു. യു.എസിൽ മുസ്ലിംകൾക്കുനേരെ അധികരിക്കുന്ന അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇത്. ഇൗ വർഷം ആദ്യം ഡോണൾഡ് ട്രംപ് അധികാരത്തിൽ ഏറിയതിനുശേഷം സമാനമായ നിരവധി ആക്രമണങ്ങൾക്കാണ് മുസ്ലിംകൾ ഇരയായത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us muslim
News Summary - Virginia Muslim girl found dead near mosque
Next Story