യു.എസിൽ വംശീയവാദികളുടെ റാലിക്കിടെ അക്രമം
text_fieldsന്യൂയോർക്: യു.എസിൽ തീവ്രവംശീയവാദികളുടെ റാലിക്കിടെയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹെതർ ഹെയർ( 32) എന്ന യുവതിയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഒഹായോയിൽനിന്നുള്ള ജയിംസ് അലക്സ് ഫീൽഡ്സിനെ(20)െപാലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനുശേഷം ജയിംസ് ഫേസ്ബുകിൽ നിയോനാസി അനുബന്ധ കുറിപ്പുകളും ഹിറ്റ്ലറുടെ ബാല്യകാല ഫോേട്ടായും പോസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വിർജീനിയ സംസ്ഥാനത്തെ ചാൾഒാട്ടസ്വില്ലെയിൽ ശനിയാഴ്ചയാണ് സംഭവം. വംശീയവാദികളുടെ റാലിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ഒരുസംഘം ആളുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. പ്രതിഷേധക്കാരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറ്റിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ ഹെലികോപ്ടറിലിരുന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുകയായിരുന്ന രണ്ട് പൊലീസുകാരും മരിച്ചു. ചാൾസ്ലോട്ടസ്വില്ലെക്കു സമീപം ഹെലികോപ്ടർ തകർന്നുവീണാണ് ഇവരുടെ മരണം. നിലവിലെ സ്ഥിതിഗതികൾ പരിശോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇവരെ നിയോഗിച്ചത്. നഗരത്തിൽ സ്ഥാപിച്ച കോൺഫഡറേറ്റ് ജനറൽ റോബർട്ട് ഇ ലീയുടെ പ്രതിമ നീക്കാനുള്ള തീരുമാനത്തിനെതിരെ ഒരു കൂട്ടം വെള്ളക്കാർ പ്രതിഷേധറാലി സംഘടിപ്പിക്കുകയായിരുന്നു. ഇതിൽ എതിർപ്പുമായി ഒരു സംഘം ആളുകൾ രംഗത്തുവന്നതോടെ റാലി അക്രമാസക്തമായി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സംഭവത്തിൽ അപലപിച്ചു. ‘‘അക്രമ ത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അസഹിഷ്ണുതയുളവാക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണം. നമ്മുടെ രാജ്യത്തുനിന്ന് തുടച്ചുനീക്കിയ അക്രമരീതിയാണിത്. വംശീയ^വർഗീയ സംഘട്ടനക്കാർക്ക് അമേരിക്കയിൽ സ്ഥാനമില്ല’’^ ട്രംപ് പറഞ്ഞു.
ട്രംപിെൻറ പ്രസ്താവനക്കെതിരെ വെള്ളക്കാർക്ക് മേധാവത്വമുള്ള കു ക്ലുസ് ക്ലാൻ പാർട്ടി നേതാവ് ഡേവിഡ് ഡ്യൂക് പ്രതിഷേധവുമായി രംഗത്തെത്തി. ട്രംപ് അധികാരത്തിലേറിയത് വെള്ളക്കാർ വോട്ട്ചെയ്തത് കൊണ്ടാണെന്നത് ഒാർമവേണെമന്ന് ഡ്യൂക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.