ഫ്ലോറിഡ സ്കൂൾ വെടിവെപ്പ്: യു.എസിലെ റൈഫിൾ അസോസിയേഷനെതിരെ ഒാൺലൈൻ പ്രചാരണം ശക്തം
text_fieldsവാഷിങ്ടൺ: യു.എസിൽ ഹെർട്സ് ആൻഡ് എൻറർപ്രൈസ് ഉൾപ്പെടെയുള്ള കമ്പനികൾ തോക്കുകളുടെ സജീവ ഉപയോഗം പിന്തുണക്കുന്ന നാഷനൽ റൈഫിൾ അസോസിയേഷനുമായുള്ള(എൻ.ആർ.എ) ബന്ധം വിച്ഛേദിച്ചു. ഫ്ലോറിഡ സ്കൂൾ വെടിവെപ്പിെൻറ പശ്ചാത്തലത്തിലാണിത്. രാജ്യത്തെ ഏറ്റവും ശക്തമായ തോക്കു ലോബിയുമായുള്ള ബന്ധം മറ്റ് കമ്പനികൾ ഒഴിവാക്കണമെന്നും അവ ആഹ്വാനം നൽകി.
കാർ വാടക കമ്പനിയായ ഹെർട്സ് എൻ.ആർ.എ അംഗങ്ങൾക്ക് ഇളവു നൽകിയിരുന്നു. ബെസ്റ്റ് വെസ്റ്റേൺ ആൻഡ് വിൻധാം ഹോട്ടലുകളും ബന്ധം ഒഴിവാക്കിയിട്ടുണ്ട്. ഇൻഷുർ ക്ലബും പിന്മാറ്റം പ്രഖ്യാപിച്ചു. പ്രതിരോധത്തിെൻറ ഭാഗമായി തോക്ക് കൈവശംവെക്കുന്നവർ മറ്റുള്ളവർക്കുനേരെ വെടിയുതിർത്താൽ അവർക്ക് ഇൻഷുറൻസ്, നിയമപരമായ സഹായം നൽകുന്ന കമ്പനിയാണിത്. ബോയ്കോട്ട് എൻ.ആർ.എ എന്ന ഹാഷ്ടാഗിൽ ഒാൺലൈൻ പ്രചാരണം തുടങ്ങിയതോടെ ആമസോൺ, ഫെഡ്എക്സ് പോലുള്ള കമ്പനികൾ സമ്മർദത്തിലായി.
തോക്കു നിർമാണ കമ്പനികൾക്ക് പെൻഷൻ നൽകുന്നത് നിർത്തിവെക്കണമെന്ന് ഫ്ലോറിഡ എജുക്കേഷൻ അസോസിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ, യു.എസ് എയർലൈൻസ് ഡെൽറ്റ, യുനൈറ്റഡ് എന്നീ കമ്പനികൾ എൻ.ആർ.എ കമ്പനികൾക്ക് നൽകിവരുന്ന വിമാനടിക്കറ്റ് നിരക്കിൽ ഇളവു തുടരുമെന്ന് വ്യക്തമാക്കി. സംഘടനയിൽ 50 ലക്ഷം അംഗങ്ങളുണ്ടെന്നാണ് എൻ.ആർ.എയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.