ട്രംപിെൻറ റഷ്യൻബന്ധം: തുറന്ന സഭക്കുമുമ്പാകെ തെളിവ് നൽകാമെന്ന് ജെയിംസ് കോമി
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങൾ കോൺഗ്രസ് കമ്മിറ്റിക്കുമുമ്പാകെ വെളിപ്പെടുത്താമെന്ന് പുറത്താക്കപ്പെട്ട എഫ്.ബി.െഎ ഡയറക്ടർ ജെയിംസ് കോമി. കോൺഗ്രസ് കമ്മിറ്റിയുടെ തുറന്ന സഭക്കുമുമ്പാകെ വെളിപ്പെടുത്തൽ നടത്താമെന്നാണ് കോമി സമ്മതിച്ചത്. ‘യു.എസ് ഒാർമദിവസ’ത്തിനുശേഷം ഇതിനുള്ള തീയതി നിശ്ചയിക്കുമെന്ന് ഇൻറലിജൻസ് സെനറ്റ് സെലക്ട് കമ്മിറ്റി പറഞ്ഞു.
2016 യു.എസ് തെരഞ്ഞെടുപ്പിലുണ്ടായ റഷ്യൻഇടപെടൽ പരിശോധിക്കാൻ ഇൻറലിജൻസ് കമ്യൂണിറ്റി അസസ്മെൻറ് വികസിപ്പിച്ചതിൽ തനിക്കുള്ള പങ്കിനെ സംബന്ധിച്ചാണ് കോമി വെളിപ്പെടുത്തൽ നടത്തുക. കോമിയുടെ സാക്ഷിമൊഴിയെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമ്മിറ്റി ചെയർമാനും സെനറ്ററുമായ റിച്ചാർഡ് ബർ അഭിപ്രായപ്പെട്ടു.
പ്രസിഡൻറ് ഡോണൾഡ് ട്രംപ് കോമിയെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധം ഉയർന്നിരുന്നു. റഷ്യൻഇടപെടൽ അന്വേഷിക്കാൻ പ്രേത്യക ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞയാഴ്ച ട്രംപ് കോമിയെ പുറത്താക്കിയതുമുതൽ ഉയർന്നുകേട്ട പല ചോദ്യങ്ങൾക്കും അദ്ദേഹത്തിെൻറ വെളിപ്പെടുത്തലിലൂെട ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സെനറ്റർ മാർക് വാർണർ പറഞ്ഞു. കോമിയെ പുറത്താക്കിയത് ട്രംപിെൻറ കാമ്പയിൻ വിഭാഗത്തിെൻറ റഷ്യൻബന്ധം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണെന്ന് ഡെമോക്രാറ്റ് നേതാക്കൾ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.