യു.എസിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിെൻറ വിലക്ക്
text_fieldsവാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസറിെൻറ വാർത്ത സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് യു.എസിലെ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്ക്. വൈറ്റ് ഹൗസിനെ വിമർശിക്കുന്ന സി.എൻ.എൻ, ന്യുയോർക് ടൈംസ്, പൊളിറ്റികോ, ദ ലോസ് ആഞ്ചലസ്, ടൈംസ്, ബസ് ഫീഡ് എന്നീ മാധ്യമങ്ങളെയാണ് വാർത്ത സമ്മേളനത്തിൽ നിന്നും വൈറ്റ് ഹൗസ് ഒഴിവാക്കിയത്. കാരണമെന്തെന്ന് വിശദീകരിക്കാതെയായിരുന്നു വിലക്ക്.
വൈറ്റ് ഹൗസിെൻറ നടപടി ഇതിനകം വിവാദമായിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് അസോസിയേറ്റഡ് പ്രസ്, ടൈം മാഗസിൻ എന്നീ മാധ്യമങ്ങൾ വാർത്ത സമ്മേളനം ബഹിഷ്കരിച്ചു. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് എല്ലാ ദിവസവും കാമറ ആവശ്യമില്ലെന്ന് തെൻറ ഉദ്യോഗസ്ഥർ തീരുമാനിച്ചതായി സ്പൈസർ നേരത്തെ പറഞ്ഞിരുന്നു.
അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റത് മുതൽ ട്രംപ് മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തുന്നത്. ന്യൂയോർക്ക് ടൈംസ്, എൻ.ബി.സി ന്യൂസ്, എ.ബി.സി, സി.ബി.സി, സി.എൻ.എൻ എന്നീ മാധ്യമങ്ങൾ തെൻറ ശത്രുക്കളല്ല, എന്നാൽ അവർ അമേരിക്കൻ ജനതയുടെ ശത്രുക്കളാണെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് അപ്രിയ ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകനെ ട്രംപ് ഇറക്കി വിടുകയും ചെയ്തിട്ടുണ്ട്.
ട്രംപിെൻറ ഭരണകാലത്തെ പല നടപടികളെയും രൂക്ഷമായി വിമർശിച്ച് മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. ഇതാണ് മാധ്യമങ്ങൾക്ക് നേരെ തിരിയാൻ ട്രംപിനെ പ്രേരിപ്പിച്ചത്. തനിക്ക് ഇഷ്ടമുള്ളത് മാത്രം പറയുന്ന മാധ്യമങ്ങളെ പിന്തുണക്കുകയും മറ്റുള്ളവയെ എതിർക്കുകയും ചെയ്യുന്ന നയമാണ് ട്രംപ് പിന്തുടരുന്നതെന്ന് വിമർശനങ്ങളുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.