ചൈന, റഷ്യ ഭീഷണി വർധിക്കുന്നതായി യു.എസ്
text_fieldsവാഷിങ്ടൺ: ചൈനയിൽനിന്നും റഷ്യയിൽനിന്നും ഭീഷണി നേരിടുന്നതായും കഴിഞ്ഞ വർഷങ്ങളിൽ സൈനിക മുന്നേറ്റത്തിൽ കുറവുണ്ടായതായും യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. വരുംവർഷങ്ങളിലേക്കുള്ള ദേശീയ പ്രതിരോധ നയത്തിെൻറ ആമുഖത്തിലാണ് മാറ്റിസ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈനയും റഷ്യയും തങ്ങളുടെ സ്വേച്ഛാധിപത്യ രീതിക്കനുയോജ്യമായ ലോകക്രമത്തിന് ശ്രമിക്കുകയാണ്. യു.എസ് സൈന്യം ശക്തമാണെങ്കിലും അതിെൻറ മുന്നേറ്റത്തിൽ പിറകോട്ടടിയുണ്ടായിട്ടുണ്ട്. അതിനാൽ, വലിയ തോതിലുള്ള മാറ്റമാണ് നാമാഗ്രഹിക്കുന്നത് -അദ്ദേഹം വിലയിരുത്തി. യു.എസ് സൈന്യം യുദ്ധത്തിന് എപ്പോഴും ഒരുങ്ങിയിരിക്കണമെന്നും യുദ്ധത്തിന് ഒരുങ്ങലാണ് അത് തടയാനുള്ള വഴിയെന്നും മാറ്റിസ് വിലയിരുത്തുന്നുണ്ട്.
അതിനിടെ, ഭീകരവാദത്തിന് പകരം ചൈനയെയും റഷ്യയെയും എതിർപക്ഷത്ത് നിർത്തുന്ന യു.എസ് പ്രതിരോധ നയം അപലപനീയമാണെന്ന് ഇരു രാജ്യങ്ങളും പ്രസ്താവിച്ചു. എതിർപ്പിെൻറ ഭാഷയിലാണ് യു.എസ് സംസാരിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ൈസനിക നയത്തിൽ സംവാദത്തിന് റഷ്യ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന ആഗോള സഹകരണമാണ്, ആധിപത്യമല്ല ആഗ്രഹിക്കുന്നതെന്ന് യു.എസിലെ ചൈനീസ് എംബസിയും പ്രതികരിച്ചു.
ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം കഴിഞ്ഞ വർഷങ്ങളിൽ തുടർന്ന പ്രതിരോധ നയത്തിൽനിന്ന് മാറ്റമുണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. ഇതിന് ശക്തി പകരുന്ന രീതിയിലാണ് മാറ്റിസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം പുറത്തിറക്കിയ ദേശീയ സുരക്ഷനയത്തിെൻറ ചുവടുപിടിച്ചാണ് പ്രതിരോധ നയവും രൂപപ്പെടുത്തിയിരിക്കുന്നത്.
ആഗോള സുരക്ഷസാഹചര്യത്തിൽ ചൈനയും റഷ്യയും ഭീഷണിയാണെന്ന് സുരക്ഷനയത്തിലും വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ ശീതയുദ്ധകാല മാനസികാവസ്ഥയാണ് ഇൗ വിലയിരുത്തലിന് കാരണമെന്ന് ചൈനയും സാമ്രാജ്യത്വ സ്വഭാവമാണ് യു.എസിേൻറതെന്ന് റഷ്യയും ഇതിന് മറുപടി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.