Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്ത്  നാലു...

ലോകത്ത്  നാലു കോടി പേർ അടിമകൾ

text_fields
bookmark_border
Slavery
cancel

ന്യൂയോർക്: ആധുനികയുഗത്തിലും ലോകത്താകമാനം അടിമകളായി കഴിയുന്നത് നാലു കോടിയിലേറെ പേരാണെന്ന് പഠനസംഘത്തിെൻറ കണ്ടെത്തൽ. ബലപ്രയോഗത്തിലൂടെയുള്ള തൊഴിൽ, വിവാഹം തുടങ്ങി വിവിധതലങ്ങളിൽ അടിമകളായി ജീവിതം തള്ളിനീക്കുന്നവരാണിവർ. ഇവർക്കുനേരെയുള്ള അതിക്രമങ്ങളുടെ എണ്ണവും ഏറെയാണ്. 

അടിമത്തത്തിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരുപറ്റം സംഘങ്ങൾ സംയുക്തമായി നടത്തിയ പഠനത്തിലൂടെയാണ് ഇൗ വിവരം പുറത്തുവന്നത്. ദ ഇൻറർനാഷനൽ ലേബർ ഒാർഗനൈസേഷൻ, വാക് ഫ്രീ ഫൗണ്ടേഷൻ, ഇൻറർനാഷനൽ ഒാർഗനൈസേഷൻ ഫോർ മൈഗ്രേഷൻ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. 
ഫാക്ടറികളിലും നിർമാണ-ഗാർഹിക മേഖലകളിലും കൃഷിയിടങ്ങളിലും മീൻപിടിത്ത ബോട്ടുകളിലും  ലൈംഗിക തൊഴിലിലുമായി  അടിമവേല ചെയ്യുന്നവരുടെ എണ്ണം രണ്ടര കോടിയോളം വരുമെത്ര! അവശേഷിക്കുന്ന ഒന്നരക്കോടിയോളം പേർ സമ്മതമില്ലാത്ത വിവാഹത്തിലൂടെ അടിമത്തം പേറുന്നവരാണ്. 

ഇത്തരത്തിലുള്ള നാലു അടിമകളെ വീതം എടുത്താൽ അതിൽ മൂന്നു പേരും സ്ത്രീകളും പെൺകുട്ടികളുമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതിലുള്ള ഒന്നാവെട്ട കുട്ടിയുമായിരിക്കും. അടിമത്തത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ആഫ്രിക്കയാണ്. തൊട്ടുപിന്നിൽ ഏഷ്യയും പസഫിക്കും. 
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിലും ചിലത് ഇവർ ഉൽപാദിപ്പിക്കുന്നതാണ്. നമ്മൾ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇടങ്ങൾ വൃത്തിയാക്കുന്നവരാവാം അവരിൽ ചിലരെന്നും പഠനസംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.  എല്ലാ രാജ്യങ്ങളിലും ഇത്തരക്കാർക്കുനേരെ  കുറ്റകൃത്യങ്ങൾ അരങ്ങേറുന്നതായും ഇവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsslavery4 million
News Summary - 40 million slaves in the world, finds new report-World news
Next Story