Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ഹിമക്കാറ്റ്;...

യു.എസിൽ ഹിമക്കാറ്റ്; 19 മരണം

text_fields
bookmark_border
യു.എസിൽ ഹിമക്കാറ്റ്; 19 മരണം
cancel

വാഷിങ്ടൺ: അമേരിക്കയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച ഹിമക്കാറ്റിൽ 19 പേർ മരിച്ചു. ജോനാസ് എന്ന് പേരുള്ള കാറ്റ് ഉഗ്രരൂപം പ്രാപിച്ച് അറ്റ്ലാൻറിക് തീരത്തേക്ക് കുതിക്കുകയാണ്. 10 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നോർത് കരോലൈനയിൽ മഞ്ഞുമൂടിക്കിടക്കുന്ന റോഡുകളിലുണ്ടായ വാഹനാപകടത്തിലാണ് ആറുപേർ മരിച്ചത്. അപകടകരമായ മഞ്ഞുപാതയിലൂടെ ഡ്രൈവ് ചെയ്ത ഒരാൾ വിർജീനിയയിലും ഒരാൾ കെൻറക്കിയിലും മരിച്ചു.  989 വാഹനാപകടങ്ങളെയും 793 തകർന്ന വാഹനങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടുകളാണ് വെള്ളിയാഴ്ച രാത്രി മാത്രം തങ്ങൾക്കു ലഭിച്ചതെന്ന് വിർജീനിയ പൊലീസ് പറഞ്ഞു. തെലുഗന്മാർ കൂടുതലുള്ള വിർജീനിയയിൽ ആരാധനാകേന്ദ്രങ്ങളുൾപ്പെടെ ജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

85 ദശലക്ഷത്തിലേറെ പേരെയാണ്  അതിശക്തമായ മഞ്ഞുകാറ്റ് ബാധിച്ചത്. ജോർജിയ, നോർത് കരോലൈന, ടെന്നസി, മേരിലൻഡ്, വിർജീനിയ, പെൻസൽവേനിയ, ന്യൂജഴ്സി, ന്യൂയോർക്, കെൻറക്കി എന്നീ സംസ്ഥാനങ്ങളിലാണ് ദുരിതം എറ്റവും രൂക്ഷം. പ്രദേശം മുഴുവൻ   100 സെ.മി ഉയരത്തിൽ മഞ്ഞ് ഉറഞ്ഞുകിടക്കുകയാണ്. റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. രാജ്യവ്യാപകമായി 9000 വിമാന സർവിസുകൾ റദ്ദാക്കി. ഷികാഗോയിലെ ഒഹാരെ വിമാനത്താവളത്തിൽ യുനൈറ്റഡ് എയർലൈൻസിെൻറ വിമാനം റൺവേയിൽനിന്ന്  തെന്നിമാറി.   തലസ്ഥാനമായ വാഷിങ്ടണിലും  ജോനാസ് രൂക്ഷമായി ബാധിച്ചു. 90 വർഷത്തിനിടക്കുള്ള ഏറ്റവും വലിയ മഞ്ഞുകാറ്റാണ് വാഷിങ്ടൺ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വാഷിങ്ടൺ മേയർ മിറിയൽ ബൗസർ പറഞ്ഞു.  

വാഷിങ്ടണിലും ബാൾട്ടിമോറിലും കാറ്റിെൻറ ശക്തി കൂടാൻ സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിെൻറ റിപ്പോർട്ടനുസരിച്ച് രണ്ടു മുതൽ മൂന്നടി വരെ മഞ്ഞാണ് ഇവിടെ മൂടിയിരിക്കുന്നത്. മണിക്കൂറിൽ 48 മുതൽ 80 വരെ കിലോമീറ്ററാണ് ഹിമക്കാറ്റ് അടിച്ചുവീശുന്നതെന്നും കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാവിലെ ഫിലഡൽഫിയ ഉൾപ്പെടെയുള്ള പെൻസൽവേനിയയിൽ കടുത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു.  ഗൾഫ് തീരത്താണ് കാറ്റ് രൂപപ്പെട്ടത്. അർകൻസാസ്, കെൻറക്കി, ടെന്നസി എന്നിവിടങ്ങളിൽ മുഴുവൻ മഞ്ഞ് വിതറിക്കൊണ്ടാണ് ഹിമക്കാറ്റ് മുന്നേറിയത്. കിഴക്കൻ തീരത്ത് അറ്റ്ലാൻറിക് സമുദ്രത്തിൽനിന്നുള്ള ഈറൻ കാറ്റും ഹിമക്കാറ്റും കൂടിക്കലർന്ന് അതിശൈത്യം രൂപപ്പെട്ടിരിക്കുകയാണ്.

തെക്കൻ ന്യൂ ഇംഗ്ലണ്ടിെൻറ തീരത്തുനിന്ന് അകലെയുള്ള പ്രദേശങ്ങളിലേക്ക് ജോനാസ് നീങ്ങുമെന്നാണ് കരുതുന്നത്. കാറ്റിെൻറ ശക്തി ശമിക്കുന്നതിനുമുമ്പ് ഫിലഡൽഫിയ, ന്യൂയോർക് എന്നിവിടങ്ങളിൽ 35 സെൻറി മീറ്ററോളം ഉയരത്തിൽ മഞ്ഞു വീഴാൻ സാധ്യതയുണ്ട്. ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും താഴ്ന്നുകിടക്കുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മഞ്ഞുവീഴ്ചയിൽ 100 കോടി യു.എസ് ഡോളറിെൻറ നഷ്ടമാണ് കണക്കാക്കുന്നത്. ദുരന്തനിവാരണത്തിനായി  സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winter stormwashington
Next Story