വംശീയാധിക്ഷേപം: ട്രംപ് മാപ്പുപറയണം –ആഫ്രിക്കൻ രാജ്യങ്ങൾ
text_fieldsന്യൂയോർക്: ആഫ്രിക്കക്കാർക്കെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ വംശീയപരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി ആഫ്രിക്കൻ രാജ്യങ്ങൾ. ന്യൂയോർക്കിൽ െഎക്യരാഷ്ട്രസഭയിലെ ആഫ്രിക്കൻ യൂനിയൻ മിഷൻ അടിയന്തരയോഗം ചേർന്നാണ് ട്രംപിെൻറ പരാമർശത്തെ അപലപിച്ചത്. ട്രംപ് മാപ്പുപറയണമെന്നും ആഫ്രിക്കൻ യൂനിയൻ ആവശ്യപ്പെട്ടു.
‘യു.എസ് പ്രസിഡൻറ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിലെ വംശീയഅധിക്ഷേപത്തെ ആഫ്രിക്കൻ യൂനിയൻ ശക്തമായി അപലപിക്കുന്നു. സംഭവത്തിൽ മാപ്പുപറയാൻ ട്രംപ് തയാറാവണം’ -മിഷൻ വക്താവായ ഘാന അംബാസഡർ മാർത്ത അമ ആക്യ പോബി പറഞ്ഞു. സമീപകാലത്തായി അമേരിക്കൻ ഭരണകൂടത്തിെൻറ ഭാഗത്തുനിന്ന് ആഫ്രിക്കക്കും അവിടത്തുകാർക്കുമെതിരെയുണ്ടാവുന്ന അധിക്ഷേപങ്ങളും അവഹേളനങ്ങളും ഏറെ പ്രയാസമുണ്ടാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
ആഫ്രിക്കക്കാരും ഹെയ്തിക്കാരും എൽസാൽവഡോറുകാരും ‘ഷിറ്റ്ഹോൾ കൺട്രീസി’ൽ നിന്നുള്ളവരാണെന്നായിരുന്നു ട്രംപിെൻറ പരാമർശം. ‘‘നമ്മൾ എന്തിനാണ് ആഫ്രിക്ക, ഹെയ്തി, എൽസാൽവഡോർ തുടങ്ങിയ ഷിറ്റ്ഹോൾ കൺട്രികളിൽനിന്നുള്ള അഭയാർഥികളെ സ്വീകരിക്കുന്നത്. നോർവേ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നമ്മൾ സ്വീകരിക്കേണ്ടത്’’ -ട്രംപ് പറഞ്ഞു. നോർവേ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചക്ക് പിന്നാലെ അഭയാർഥികളെക്കുറിച്ചുള്ള സംസാരത്തിനിടെയായിരുന്നു ട്രംപിെൻറ വിവാദ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.